Pages

Thursday, 7 June 2012

Kareena Kapoor sizzles in Rowdy Rathore


Kareena Kapoor in rowdy rathore song ‘Chinta Ta Ta Chita Chita’. Illayadalapathy Vijay is also in the song as a cameo

പ്രിയാമണി സയാമിസ് ഇരട്ടയാകുന്നു


തമിഴ് ചിത്രത്തിലെ അഭിനയത്തിലൂടെ ദേശീയ അവാര്ഡ് നേടിയ പാലക്കാട്ടുകാരിയായ തെന്നിന്ത്യന് സുന്ദരി പ്രിയാമണി വീണ്ടും മാജിക്കിനൊരുങ്ങുന്നു- പ്രിയാമണി സമായിസ് ഇരട്ടയായി അഭിനയിക്കുന്നു. അമീര് ഒരുക്കിയ `പരുത്തിവീരനി'ലൂടെ ഏവരുടെയും ശ്രദ്ധേയിലെത്തിയ താരം വീണ്ടും കൂടുതല് ശ്രദ്ധിക്കപ്പെടാവുന്ന വേഷത്തിലേക്ക്. പരുത്തിവീരന്റെ നേട്ടങ്ങള്ക്കുശേഷം തമിഴ് സ്ക്രീനില് വലിയ ചലങ്ങളുണ്ടാക്കാതിരുന്ന പ്രിയാമണി വീണ്ടും വെല്ലുവിളി നിറഞ്ഞവേഷത്തില് ആ ഇടവേള തീര്ക്കാന് തന്നെയാണ്. അതും മൂന്നു ഭാഷകളില് ഇറക്കുന്ന ചിത്രത്തില് ഡബിള് റോളിലൂടെ. `ചാരുലത' എന്ന് പേര് നല്കിയ ചിത്രം കന്നട, തമിഴ്, തെലുങ്ക് എന്നീ ഭാഷകളിലാണ് ഇറക്കുന്നത്. തായ് ഹൊറര് ചിത്രമായ `എലോണ്'ന്റെ റീമേക്കായ് എത്തുന്ന ഇത് കെ. ഭാഗ്യരാജ്, കെ.എസ് രവികുമാര് എന്നിവരുടെ അസിസ്റ്റന്റായി വര്ക്ക് ചെയ്തിട്ടുള്ള പൊന് കുമാരനാണ് സംവിധാനംചെയ്യുന്നത്. ആദ്യം കന്നഡയില് ഒരുക്കുന്ന ചിത്രത്തിന്റെ വര്ക്കുകള് പൂര്ത്തിയായതിനുശേഷമായിരിക്കും മറ്റ് ഭാഷകളിലെ നിര്മ്മാണം നടക്കുക. യോഗിഷ് ദ്വര്കിഷ് ആണ് ചിത്രം നിര്മ്മിക്കുന്നത്. ചിത്രം ഇപ്പോള് പോസ്റ്റ് പ്രൊഡക്ഷന് വര്ക്കുകളിലാണ്. ഇതിനുശേഷം തമിഴ് റീമേക്കും പിന്നീട് മലയാളത്തില് ഡബ്ബിഡ് വേര്ഷനും എത്തുമെന്നും റിപ്പോര്ട്ടുകളുണ്ട്. `ഒരു മികച്ച വര്ക്ക് കൈയിലെത്തിയെന്ന് ഞാന് വിശ്വസിക്കുന്നു. അത് കൂടുതല് ഓഡിയന്സിലേക്ക് എത്തിക്കേണ്ടതുണ്ട്. ചിത്രത്തിന്റെ ഷൂട്ടിംഗ് വര്ക്കുകള് പൂര്ത്തിയാക്കിയിട്ടുണ്ട്. ഉടനെതന്നെ തമിഴിന്റെ വര്ക്കുകളും ആരംഭിക്കും. മുഖ്യകഥാപാത്രങ്ങളെ നിര്ത്തി സപ്പോര്ട്ടിംഗ് ആര്ട്ടിസ്റ്റുകളെ തമിഴില്നിന്നുതന്നെ കണ്ടെത്തും'- യോഗിഷ് പറയുന്നു. മലയാളത്തില് ഡബ്ബിംഗ് ആണെന്ന് ഉറപ്പിച്ചുപറയുമ്പോള് തെലുങ്കില് ചിത്രം റീമേക്ക് വേണോ ഡബ്ബിംഗ് വേണോ എന്ന് പൂര്ണമായി തീരുമാനിച്ചിട്ടില്ലെന്ന് യോഗിഷ് കൂട്ടിച്ചേര്ത്തു. ഇതിനുപുറമെ ചിത്രം ഹിന്ദിയില് ഒരുക്കുന്നതിനുള്ള ആലോചനകളും പുരോഗമിക്കുന്നുണ്ട്. റാണി മുഖര്ജിയുമായി സംസാരിക്കുകയും ചെയ്തിട്ടുണ്ട്. ഹിന്ദിയില് എന്തുകൊണ്ട് റാണിയെന്നുചോദിച്ചാല് അവിടെ പ്രാതിനിധ്യമുള്ള മികച്ച നടിയെവേണമെന്നുള്ളതുകൊണ്ട് ആദ്യം റാണിയെയും കാജോളിനേയും പരിഗണിച്ചെങ്കിലും ബോഡി ലാംഗ്വേജില് റാണിയെ തെരഞ്ഞെടുക്കുകയായിരുന്നുവെന്ന് യോഗിഷ് പറയുന്നു. ഏതായാലും പ്രിയാമണിയുടെ ഡബിള് റോള് കണ്ടതിനുശേഷം പ്രേക്ഷകര് പറയും എങ്ങനെവേണമെന്ന്.

Wednesday, 6 June 2012

Mohanlal comedy


സത്യസായിയാകാന് മോഹന്ലാലില്ല, പകരം ദിലീപ്?


സത്യസായി ബാബയുടെ ജീവിത കഥയില് മോഹന് ലാലിന് പകരം ദിലീപ് അഭിനയിച്ചേക്കും. ബാബ സത്യ സായി എന്നുപേരിട്ടിരിക്കുന്ന ചിത്രത്തില് മോഹന് ലാല് അഭിനയിക്കുമെന്ന് ഒരു പ്രമുഖ ഇംഗ്ലീഷ് വെബ്സൈറ്റ് റിപ്പോര്ട്ട് ചെയ്തിരുന്നു. എന്നാല് മോഹന്ലാല് ചിത്രത്തില് നിന്നും പിന്മാറിയെന്നാണ് പുതിയ റിപ്പോര്ട്ടുകള് പറയുന്നത്. മോഹന് ലാല് പിന്മാറിയ സാഹചര്യത്തില് സിനിമയുടെ നിര്മ്മാതാക്കള് ദിലീപിനെ സമീപിച്ചിരിക്കുകയാണ്. ഇതിനായി 7 കോടിയാണ് നിര്മ്മാതാക്കള് വാഗ്ദാനം ചെയ്തിരിക്കുന്നത്. എന്നാല് പ്രൊജക്ടിനെ പറ്റി കൂടുതല് പഠിച്ച ശേഷമേ ദിലീപ് സമ്മതിക്കൂ എന്നാണ് വിവരം. ദിലീപ് സമ്മതം മൂളിയാല് ഡിസംബറില് ചിത്രീകരണം ആരംഭിക്കാനാണ് ഉദ്ദേശിക്കുന്നത്. തെലുങ്ക്, തമിഴ്, മലയാളം, ഹിന്ദി തുടങ്ങി നാലു ഭാഷകളിലായി ചിത്രീകരിക്കുന്ന സിനിമയുടെ സംവിധായകന് കോഡി രാമകൃഷ്ണനാണ്. ഇദ്ദേഹം മുമ്പ് സംവിധാനം ചെയ്ത അരുന്ധതി സൂപ്പര് ഹിറ്റായിരുന്നു. സിനിമയില് നിന്ന് ലാല് പിന്മാറാന് കാരണമെന്തെന്ന് വ്യക്തമല്ല. അടുത്തിടെ സിനിമയില് കൂടുതല് സെലക്ടീവാകുമെന്ന് താരം പറഞ്ഞിരുന്നു. അത്കൊണ്ടാണ് പിന്മാറിയതെന്നും അതല്ല പ്രതിഫലത്തര്ക്കമാണ് കാരണമെന്നും പറയപ്പെടുന്നു. സിനിമയില് സത്യസായി ബാബയുടെ ചെറുപ്പകാലം അവതരിപ്പിക്കുന്നത് രതിനിര്വേദം ഫെയിം ശ്രീജിത്ത് വിജയ് ആണ്.

ദിലീപ് ഇനി ‘രാജാധിരാജ’ !


‘പോക്കിരിരാജ’ എന്ന സിനിമ മമ്മൂട്ടിയുടെയും പൃഥ്വിരാജിന്റെയും കരിയറിലെ വലിയ ഹിറ്റാണ്. ജയറാമിനും കുഞ്ചാക്കോ ബോബനും ബിജു മേനോനും മനോജ് കെ ജയനും പുതിയ മുഖം സമ്മാനിച്ച സിനിമയായിരുന്നു ‘സീനിയേഴ്സ്’. ഉണ്ണി മുകുന്ദനെ മാസ് ഹീറോയാക്കി മാറ്റിയത് ‘മല്ലുസിംഗ്’ ആണ്. ഈ സിനിമകളെല്ലാം ഒരു സംവിധായകന്റെ സൃഷ്ടികളാണ്. കൊമേഴ്സ്യല് സിനിമയുടെ മര്മമറിഞ്ഞ വൈശാഖ് എന്ന സംവിധായകന് തൊട്ടതെല്ലാം പൊന്നാകുകയായിരുന്നു. തനിക്ക് ആരും കാണാത്ത ക്ലാസ് സിനിമകളല്ല, കോടികള് കിലുങ്ങുന്ന മാസ് സിനിമകളാണ് വേണ്ടത് എന്ന് പ്രഖ്യാപിക്കുകയാണ് ഈ സിനിമകളിലൂടെ വൈശാഖ് ചെയ്തത്. എന്തായാലും വൈശാഖ് തന്റെ അടുത്ത ചിത്രം ആരംഭിക്കുകയാണ്. ഇത്തവണ മമ്മൂട്ടിയോ ജയറാമോ പൃഥ്വിരാജോ ഒന്നുമല്ല വൈശാഖിന്റെ ഹീറോ. ജനപ്രിയനായകന് ദിലീപിനെ നായകനാക്കിയാണ് വൈശാഖ് പുതിയ ചിത്രം ഒരുക്കുന്നത്. പടത്തിന് പേര് - രാജാധിരാജ! ദിലീപിന്റെ താരമൂല്യം ഉയര്ത്തുന്നതരത്തില് ഒരു ഗംഭീര ആക്ഷന് കോമഡി എന്റര്ടെയ്നറായിരിക്കും രാജാധിരാജ എന്നാണ് അണിയറപ്രവര്ത്തകര് അറിയിക്കുന്നത്. ഈ പ്രൊജക്ടിന്റെ കൂടുതല് വിശദാംശങ്ങള് വരും നാളുകളില് പുറത്തുവിടുമെന്നാണ് സംവിധായകന് അറിയിച്ചിരിക്കുന്നത്.

നടി മായാ മൗഷ്മി വിവാഹമോചനം തേടി


തിരുവനന്തപുരം: സിനിമാ - സീരിയല് നടി മായാ മൗഷ്മി വിവാഹമോചനം തേടി കുടുംബകോടതിയെ സമീപിച്ചു. രണ്ടാംവട്ടമാണ് വിവാഹമോചനം തേടുന്നത്. ഉഭയകക്ഷി സമ്മതപ്രകാരം സമര്പ്പിച്ച ഹര്ജി ഡിസംബര് 13ന് കോടതി പരിഗണിക്കും.

Puthiya IT Brand Chappal


മസാല ചിക്കന് ഫ്രൈ


ചിക്കന് പ്രേമികള്ക്കിതാ രുചികരമായ ഒരു വിഭവം, മസാല ചിക്കന് ഫ്രൈ. ചിക്കന്-1 കിലോ സവാള-2 വെളുത്തുള്ളി-6 പച്ചമുളക്-5 മഞ്ഞള്പ്പൊടി-അര സ്പൂണ് മുളകുപൊടി-1 സ്പൂണ് ജീരക്കകപൊടി-1 സ്പൂണ് കടലമാവ്-2 കപ്പ് നാരങ്ങാനീര്-2 സ്പൂണ് ഉപ്പ് മല്ലിയില കറിവേപ്പില എണ്ണ ചിക്കന് അല്പം വലിയ കഷ്ണങ്ങളാക്കി മുറിയ്ക്കുക. ഇവ കത്തി കൊണ്ട് വരയണം. ഇതില് ഉപ്പ്, മുളകുപൊടി, മഞ്ഞള്പ്പൊടി എന്നിവ നല്ലപോലെ തേച്ചു പിടിപ്പിക്കുക. നാരങ്ങാനീരും പുരട്ടി ഒരു മണിക്കൂര് വയ്ക്കുക. കടലമാവില് പച്ചമുളക്, വെളുത്തുള്ളി, മല്ലിയില, കറിവേപ്പില എന്നിവ തീരെ ചെറുതായി അരിഞ്ഞ് ചേര്ക്കുക. ഇതിലേക്ക് ജീരകപ്പൊടിയും ചേര്ത്ത് വെള്ളമൊഴിച്ച് പേസ്റ്റു പോലെയാക്കുക. ചിക്കന് കഷ്ണങ്ങള് ഇതില് മുക്കി വയ്ക്കുക. ചീനച്ചട്ടിയില് എണ്ണ തിളപ്പിക്കുക. ഇതിലേക്ക് ചിക്കന് കഷ്ണങ്ങളിട്ട് ബ്രൗണ് നിറമാകുന്നതു വരെ വറുത്തെടുക്കുക. സവാള നേര്മയായി അരിഞ്ഞ് എണ്ണയില് വറുത്തെടുത്ത് ചിക്കന് കഷ്ണങ്ങളില് കൂട്ടിക്കലര്ത്തി ഉപയോഗിക്കാം. മേമ്പൊടി ചിക്കനില് മസാല പുരട്ടി അല്പസമയം ഫ്രിഡ്ജില് വച്ചാല് വേഗത്തില് മസാല പിടിച്ചു കിട്ടും.

'960900'ത്തില് ഒരു ചതിക്കുഴി ഒളിഞ്ഞിരിക്കുന്ന


റിങ്ടോണ്കേട്ട് മൊബൈല്ഫോണ് ചെവിയിലേക്ക് ചേര്ക്കുംമുമ്പ് ഒരുമിനിറ്റ് ശ്രദ്ധിക്കുക. അല്ലെങ്കില് ഒരുപക്ഷേ, വിചാരിച്ചിരിക്കാതെ ധനനഷ്ടമാവും ഫലം. 960900 എന്ന് ആരംഭിക്കുന്ന നമ്പറുകളില്നിന്നുവരുന്ന കോളുകള് സ്വീകരിക്കുകയോ മിസ്കോളുകള്ക്ക് മറുപടിനല്കാനായി ഡയല്ചെയ്യുകയോ അരുതെന്നുകാണിച്ച് ബി.എസ്.എന്.എല്. അറിയിപ്പ് പുറത്തിറക്കി.കഴിഞ്ഞദിവസങ്ങളിലായി ഒട്ടേറെപേര്ക്കാണ് ഈ നമ്പറില്നിന്ന് തുടങ്ങുന്ന ഫോണ്വിളികളില്ക്കുടുങ്ങി പണം നഷ്ടപ്പെട്ടത്. പലരുടെയും നൂറുരൂപയോളം വരുന്ന സംസാരസമയം നഷ്ടപ്പെട്ടെങ്കിലും പരാതിപ്പെടാന്പോലുമാവാത്ത അവസ്ഥയിലാണ്. ഈ നമ്പറില് നിന്നുവരുന്ന ഫോണ്കോളുകള്ക്ക് മറുപടിപറയാന് ശ്രമിക്കുമ്പോള് മിനിറ്റുകള്നീളുന്ന അവ്യക്തശബ്ദങ്ങളാവും കേള്ക്കുക. ഇതിന് ചെവിയോര്ക്കുന്ന ഓരോ സെക്കന്റും ഉപഭോക്താവിന്റെ പണം നഷ്ടപ്പെടും. അന്താരാഷ്ട്രതലത്തില് പ്രവര്ത്തിക്കുന്ന ഒരു തരികിട സംഘമാണ് ഇതിനുപിന്നിലെന്നും ഉപഭോക്താക്കള്ക്ക് പണംനഷ്ടമാകുമെന്നും ബി.എസ്.എന്.എല്. ഓഫീസില് സ്ഥാപിച്ച മുന്നറിയിപ്പ് പറയുന്നു

ഫേസ്ബുക്കിന്റെ അവസാനം അടുക്കുന്നു?


ന്യൂഡല്ഹി: ഫേസ്ബുക്ക് ഇല്ലാത്ത ഇന്റര്നെറ്റ് ലോകത്തെ കുറിച്ച് സങ്കല്പ്പിക്കാന് നെറ്റ് ഉപയോക്താക്കള്ക്ക് സാധിക്കില്ലായിരിക്കും. എന്നാല് അത്തരമൊരു അവസ്ഥ അടുത്ത എട്ട് വര്ഷത്തിനുളളില് സംജാതമായേക്കും എന്ന് പ്രമുഖ ധനകാര്യ സ്ഥാപനമായ അയണ്ഫയര് ക്യാപിറ്റലിന്റെ സ്ഥാപകനായ എറിക് ജാക്സണ് അഭിപ്രായപ്പെടുന്നു. അഞ്ച് മുതല് എട്ട് വര്ഷത്തിനുളളിലായിരിക്കും ഫേസ്ബുക്കിന്റെ പതനം. ഇന്റര്നെറ്റ് ഭീമനായ യാഹൂവിന്റെ പതനത്തിന് സമാനമായി ഫേസ്ബുക്കും നിലംപതിക്കും എന്നാണ് ജാക്സന് പറയുന്നത്. യാഹൂ ഇപ്പോഴും വരുമാനമുണ്ടാക്കുന്നുണ്ട്. 13,000 ഉദ്യോഗസ്ഥര് കമ്പനിക്കായി പ്രവര്ത്തിക്കുന്നു. എന്നാല്, 2000 ല് ഉണ്ടായിരുന്നതിന്റെ 10 ശതമാനം മൂല്യം മാത്രമാണ് യാഹൂവിന് ഇപ്പോഴുളളത് എന്നും ജാക്സണ് പറയുന്നു. സ്മാര്ട്ട് ഫോണ് ഉപയോക്താക്കള്ക്ക് തൃപ്തി നല്കുന്ന ഒരു വെബ്സൈറ്റ് നിര്മ്മിക്കുന്നതിലെ പരാജയമായിരിക്കും ഫേസ്ബുക്കിന്റെ പതനത്തിന് പ്രധാനകാരണമാവുക എന്നും ജാക്സണ് പ്രവചിക്കുന്നു. അതേസമയം, കൊട്ടിഘോഷിച്ച് പുറത്തിറക്കിയ ഫേസ്ബുക്ക് ഓഹരികള് വന് പരാജയമായി മാറിക്കൊണ്ടിരിക്കുകയാണെന്ന റിപ്പോര്ട്ടുകളും വന്നുകൊണ്ടിരിക്കുന്നു. ഓഹരികള് ദീര്ഘകാല നിക്ഷേപമെന്ന നിലയില് ലാഭമായിരിക്കും എന്ന് വിപണിയെ ധരിപ്പിക്കാന് സുക്കര്ബര്ഗ് പരാജയപ്പെട്ടു എന്നാണ് പൊതുവെയുളള വിലയിരുത്തല്.

വേനലില് വാടിപ്പോയ മമ്മൂട്ടിയുടെയും മോഹo


തോല്വികളേറ്റു വാങ്ങാനായി മാത്രം രണ്ട് മമ്മൂട്ടി സിനിമകളാണ് വേനലവധിക്കാലത്ത് തിയറ്ററുകളിലെത്തിയത്. ഷാജി കൈലാസ് ചിത്രമായ കിങ് ആന്റ് കമ്മീഷണറാണ് ആദ്യം പൊട്ടിത്തകര്ന്നത്. രഞ്ജി പണിക്കരുടെ മൂര്ച്ച പോയ തൂലികയില് പിറന്ന തിരക്കഥയായിരുന്നു സിനിമയ്ക്ക് തിരിച്ചടിയായത്. മമ്മൂട്ടി-സുരേഷ് ഗോപി എന്നീ വമ്പന് താരങ്ങളുടെ സാന്നിധ്യം പോലും കിങ് ആന്റ് കമ്മീഷണറിന് രക്ഷയായില്ല. വന് ബജറ്റിലൊരുക്കിയ സിനിമ വന് നഷ്ടത്തോടെ തന്നെ തിയറ്റര് വിട്ടു. പ്രായം മറന്നുള്ള മമ്മൂട്ടിയുടെ കോബ്രായം കളിയ്ക്കും പ്രേക്ഷകര് ചുട്ടമറുപടി തന്നെ നല്കി. ലാലിന്റെ സംവിധാനമൊക്കെ ഉണ്ടായിരുന്നെങ്കിലുംബോക്സ് ഓഫീസില് അര്ഹിച്ച തിരിച്ചടി തന്നെയാണ് ഈ സിനിമയും ഏറ്റുവാങ്ങിയത്. ഈ വേനലില് അടിപതറിയ മറ്റൊരു താരം മോഹന്ലാലാണെന്ന് പറയുമ്പോള് പലരും അദ്ഭുതം കൂറും. ഏറെ പ്രതീക്ഷകളോടെ തിയറ്ററുകളിലെത്തിയ മോഹന്ലാലിന്റെ ഗ്രാന്റ് മാസ്റ്ററും ശരാശരിയിലൊതുങ്ങിപ്പോയതാണ് ലാലിന് തിരിച്ചടിയായത്. ബി ഉണ്ണികൃഷ്ണന് സംവിധാനം ചെയ്ത ഗ്രാന്റ് മാസ്റ്ററെ ഒട്ടുമിക്ക നിരൂപകരും പിന്തുണച്ചെങ്കിലും അത് മുതലാക്കാന് സിനിമയ്ക്ക് കഴിഞ്ഞില്ലെന്നാണ് റിപ്പോര്ട്ടുകള്. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടായി മലയാളസിനിമയില് ഉറച്ചുനില്ക്കുന്ന മമ്മൂട്ടിയുടെയും മോഹന്ലാലിന്റെയും വാണിജ്യചിത്രങ്ങള്ക്ക് വന് ഇനീഷ്യല് കളക്ഷന് പോലും സ്വന്തമാക്കാന് കഴിയാഞ്ഞത് മറ്റു ചില ചിന്തകളാണ് ഉയര്ത്തിവിടുന്നത്. ഇനിയും കരുതലോടെ മുന്നോട്ടുനീങ്ങിയില്ലെങ്കില് ഇവരുടെ താരപ്രഭാവം ഇനിയുണ്ടാവില്ലെന്ന് തന്നെ ഉറപ്പിച്ചു പറായം. യുവതാര നിരയില് മുന്നില് നില്ക്കുന്ന പൃഥ്വിരാജാണ് ഈ വേനലില് വാടിപ്പോയ മറ്റൊരു താരം. ജോണി ആന്റണിയുടെ മാസ്റ്റേഴ്സ് തരക്കേടില്ലാത്ത സിനിമയെന്ന് പേരുനേടിയെങ്കിലും പ്രേക്ഷകര് മുഖംതിരിച്ചതോടെ സിനിമ പരാജയം നുണഞ്ഞു. തമിഴ് നടന് ശശികുമാര് ഉള്പ്പെടെയുള്ള വന്താരനിര പോലും മാസ്റ്റേഴ്സിനെ രക്ഷിച്ചില്ല. ദീപന് സംവിധാനം ചെയ്ത ഹീറോയ്ക്കും തിയറ്ററുകളില് തരംഗം സൃഷ്ടിയ്ക്കാനാവഞ്ഞത് നടന് ക്ഷീണമായി. ഏറെ വൈകി തിയറ്ററുകളിലെത്തിയ തിരുവമ്പാടി തമ്പാനും വീണതോടെ ഈ സമ്മര് ജയറാമിനും രാശിയല്ലാതായി മാറി. ഫഹദ് ഫാസില്, ആസിഫ് അലി, കുഞ്ചാക്കോ ബോബന്, ഉണ്ണി മുകുന്ദന് സമ്മര് സീസണ് അവസാനിയ്ക്കുമ്പോള് ചിരിയ്ക്കാനുള്ള വകയുള്ളത് ഈ യുവതാരങ്ങള്ക്കാണ്. ബിജു മേനോന് ബാബു രാജ് എന്നിവര്ക്ക് കരിയറില് പുതിയൊരു ഇന്നിങ്സ് തുടങ്ങാനും കഴിഞ്ഞ രണ്ടരമാസക്കാലത്തിലൂടെ കഴിഞ്ഞു. മോളിവുഡിന്റെ പ്രതാപകാലത്തെ ഓര്മിപ്പിയ്ക്കുകയാണ് കഴിഞ്ഞുപോയ വേനല്ക്കാലം. മാര്ച്ച് പകുതിയോടെ ആരംഭിച്ച ബോക്സ് ഓഫീസ് വിജയഗാഥ ഏപ്രില്, മെയ് മാസങ്ങളിലും തുടര്ന്നതോടെ മലയാള സിനിമാവിപണി ഏറെ ആശ്വാസത്തിലാണ്. അവസാനത്തെ രണ്ടരമാസക്കാലം കഴിഞ്ഞ പതിറ്റാണ്ടിലെ തന്നെ ഏറ്റവും മികച്ച സമ്മര് സീസണായിരുന്നുവെന്ന് ഏവരും ഒരേ സ്വരത്തോടെ പറയുന്നു. ചെറിയ ബജറ്റില് നിര്മിച്ച ഒരുപിടി ചിത്രങ്ങള് വമ്പന് വിജയം നേടിയത് മലയാളസിനിമയില് മാറ്റത്തിന്റെ പാതയിലാണെന്നതിന് വ്യക്തമായ സൂചനയാണ് നല്കുന്നത്. പ്രമേയത്തില് അല്ലെങ്കില് അവതരണത്തില് പുതുമ സമ്മാനിച്ച സിനിമകളാണ് വേനലവധിക്കാലത്ത് പ്രേക്ഷകരെ തിയറ്ററുകളിലെത്തിച്ചത്. ഓര്ഡിനറി, 22 ഫീമെയില് കോട്ടയം, മല്ലുസിങ്, ഡയമണ്ട് നെക്ലേസ് എന്നീ സിനിമകള് അമ്പരിപ്പിയ്ക്കുന്ന വിജയമാണ് സ്വന്തമാക്കിയത്. ദിലീപിന്റെ മായാമോഹിനി നേടിയ ബ്ലോക് ബസ്റ്റര് വിജയം മാത്രമാണ് ഈ ട്രെന്റിന് എതിരെന്ന് പറയാവുന്നത്. മലയാളത്തിലെ മുന്നിര താരങ്ങളെല്ലാം വീണപ്പോള് നേടിയ വിജയം ദിലീപിന് ഏറെ ആശ്വാസം പകരുമെന്ന കാര്യമുറപ്പാണ്. മാര്ച്ച് 17ന് തിയറ്ററുകളിലെത്തിയ ഓര്ഡിനറിയാണ് സീസണിലെ വിജയക്കുതിപ്പിന് തുടക്കമിട്ടത്. സുഗീതെന്ന നവാഗതന്റെ സംവിധാനത്തിലെത്തിയ ചിത്രം നേടിയ വിജയം കുഞ്ചാക്കോ ബോബന്റെയും ബിജു മേനോന്റെയും താരമൂല്യം കുത്തനെ ഉയര്ത്താന് സഹായകരമായി. 3 കോടി രൂപ ചെലവായ ചിത്രം 60 ദിവസം കൊണ്ടു വാരിയത് 14.4 കോടി രൂപയാണ്. ആരും പ്രതീക്ഷിയ്ക്കാത്ത എക്സ്ട്ര ഓര്ഡിനറി പ്രകടനം കാഴ്ചവച്ചതോടെ സമ്മര് സീസണിന് മികച്ച തുടക്കമാണ് ലഭിച്ചത്. ഏപ്രില് ഏഴിന് തിയറ്ററുകളിലെത്തിയ മായാമോഹിനിയും ഗംഭീര വിജയമാണ് സ്വന്തമാക്കിയത്. ദിലീപിന്റെ സ്ത്രീവേഷം ഏറെ വിമര്ശനങ്ങളേറ്റുവാങ്ങിയെങ്കിലും ഈ വര്ഷത്തെ ബംപര് ഹിറ്റായി ചിത്രംമാറി. ജോസ് തോമാസ് സംവിധാനം ചെയ്ത സിനിമ 4.5 കോടി രൂപയിലാണ് ഫസ്റ്റ് പ്രിന്റായത്. എന്നാല് മെയ് ഏഴാവുമ്പോഴേക്കും 20 കോടി രൂപ നിര്മാതാവിന് നേടിക്കൊടുത്ത് മായാമോഹിനി ഈ വര്ഷത്തെ ഏറ്റവും വലിയ ഹിറ്റായി മാറുകയായിരുന്നു.ആഷിക് അബു എന്ന സംവിധായകന്റെ ധീരമായ ചുവടുവയ്പ്പിന് അര്ഹിച്ച പ്രതിഫലമാണ് 22 ഫീമെയില് കോട്ടയം എന്ന ചെറിയ ചിത്രം നേടിയ വലിയ വിജയം. നിരൂപകര് ഒന്നടങ്കം പിന്തുണച്ച ചിത്രത്തെക്കുറിച്ച് പ്രേക്ഷകര്ക്കിടയില് പോസറ്റീവായും നെഗറ്റീവായും അഭിപ്രായങ്ങള് വന്നുവെങ്കിലും ബോക്സ് ഓഫീസില് സിനിമ വെന്നിക്കൊടി പാറിച്ചു. സിനിമക്കെതിരെ വിമര്ശനങ്ങള് പോലും പരസ്യമാക്കി മാറ്റാനുള്ള അണിയറപ്രവര്ത്തകരുടെ മിടുക്കും ഏറെ ശ്രദ്ധിയ്ക്കപ്പെട്ടു. ഇമേജുകള് തകര്ത്തെറിഞ്ഞുള്ള ഫഹദ് ഫാസിലിന്റെയും റിമ കല്ലിങ്ങലിന്റെയും അഭിനയപാടവമാണ് സിനിമയ്ക്ക് മുതല്ക്കൂട്ടായത്. അടുത്തിടെ ഏറ്റവുമധികം ചര്ച്ച ചെയ്യപ്പെട്ട മലയാള സിനിമയെന്ന ബഹുമതിയും 22 ഫീമെയില് കോട്ടയത്തിന് കൈവന്നു. 42 സെന്ററുകളില് നിന്നായി 22 ഫീമെയില് കോട്ടയം 4.5 കോടി രൂപ ഗ്രോസ് നേടി ബോക്സ് ഓഫീസിലും 22 എഫ്കെ തിളങ്ങുകയായിരുന്നു. ആദ്യചിത്രമായ പോക്കിരിരാജയും പിന്നീടുവന്ന സീനിയേഴ്സിന്റെയും വിജയം ആവര്ത്തിയ്ക്കുകയാണ് മല്ലുസിങിലൂടെ വൈശാഖ് ചെയ്തത്. യുവതാരങ്ങളെ അണിനിരത്തി വൈശാശ് ഒരുക്കിയ മല്ലുസിംഗ് യുവസംവിധായകന് ഹാട്രിക് നേട്ടമായി മാറിക്കഴിഞ്ഞു. മോഹന്ലാല് ബി ഉണ്ണികൃഷ്ണന് ടീമിന്റെ ഗ്രാന്റ് മാസ്റ്ററിനെ കടത്തിവെട്ടി മുന്നേറിയ മല്ലു സിങിന് ഏഴ് കോടിയോളം ഗ്രോസ് കളക്ഷന് നേടിയിരുന്നു. ലാല്ജോസിന്റെ മുന്കാല ഹിറ്റുകളുമായി താരതമ്യം ചെയ്യാനാവില്ലെങ്കിലും ഡയമണ്ട് നെക്ലേസ് ഹിറ്റ് പട്ടികയില് ഇടംനേടിക്കഴിഞ്ഞു. ദുബയ് നഗരത്തിന്റെ പശ്ചാത്തലത്തിലൊരുക്കിയ ചിത്രത്തിലൂടെ ഈ സമ്മര് സീസണിലെ രണ്ടാമത്തെ ഹിറ്റാണ് ഫഹദ് ഫാസില് സ്വന്തമാക്കിയത്. തിയറ്ററുകളില് നിന്ന് തന്നെ ഡയമണ്ട് നെക്ലേസ് ലാഭമുണ്ടാക്കുമെന്നാണ് വിലയിരുത്തലുകള്.

മഞ്ഞില്* വിരിഞ്ഞ നായിക വീണ്ടും


'മഞ്ഞില് വിരിഞ്ഞ പൂക്കളി'ലെ പ്രഭയെ ഓര്മ്മയില്ലേ? മലയാളികളുടെ പ്രിയങ്കരിയായ പൂര്ണ്ണിമാജയറാം വളരെ നീണ്ട ഇടവേളയ്ക്കു ശേഷം വീണ്ടും ക്യാമറയ്ക്കു മുന്നിലെത്താനുള്ള പുറപ്പാടിലാണ്. ദേശീയ അവാര്ഡ് നേടിയ തമിഴ് സംവിധായകന് സുശീന്ദ്രന് സംവിധാനം ചെയ്യുന്ന 'ആതലാല് കാതല് സെവിയര്' എന്ന ചിത്രത്തിലൂടെയാണ് നീണ്ട മുപ്പതുവര്ഷങ്ങള്ക്കു ശേഷം വെള്ളിത്തിരയിലേക്കുള്ള പൂര്ണ്ണിമയുടെ രണ്ടാം വരവ്. വെറും അഞ്ചു വര്ഷത്തെ സിനിമാജീവിതത്തിനിടയില് 70 ഓളം ചിത്രങ്ങളില് പൂര്ണ്ണിമ അഭിനയിച്ചിരുന്നു. 1984 ല് നടനും സംവിധായകനുമായ ഭാഗ്യരാജിനെ വിവാഹം ചെയ്തതോടെ തിരക്കേറിയ അഭിനയ ജീവിതത്തിന് അവര് നീണ്ട അവധി നല്കുകയായിരുന്നു. പൂര്ണ്ണിമ-ഭാഗ്യരാജ് ദമ്പതികള്ക്ക് രണ്ടുമക്കളാണ് ശന്തനുവും ശരണ്യയും. ശരണ്യ 'ഫോട്ടോഗ്രാഫര്' എന്ന മലയാള ചിത്രത്തിലഭിനയിച്ചിട്ടുണ്ട്. ശന്തനുവും ഒരു മലയാള സിനിമയിലഭിനയിച്ചു - 'ഏയ്ഞ്ചല് ജോണ്' . രണ്ടു ചിത്രങ്ങളിലേയും നായകന് മോഹന്ലാലായിരുന്നു. വാലിയുടേയും യുഗഭാരതിയുടേയും വരികള്ക്ക് യുവന് ശങ്കര് രാജ സംഗീതസംവിധാനം നിര്വഹിക്കുന്ന 'ആതലാല് കാതല് സെവിയര്' എന്ന ചിത്രം നിര്മ്മിക്കുന്നത് നല്ലു സ്റ്റുഡിയോസാണ്. സൂര്യയാണ് ഛായാഗ്രാഹകന്. ആന്റണി എഡിറ്റിംഗും അണല് അരശ് സംഘട്ടന സംവിധാനവും നിര്വ്വവിക്കുന്നു. റിയലിസ്റ്റിക്കായി നിര്മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് ഉടന് ആരംഭിക്കും.

വീണ്ടും മോഹന്*ലാല്* - ജോഷി ചിത്രം, മമ്മൂട്ടി വരില്ല.


ജോഷിയും ഷാജി കൈലാസും ഒരു സിനിമയ്ക്ക് വേണ്ടി ഒത്തുചേരുകയാണ്. ഇവര്* മാത്രമല്ല, ആക്ഷന്* സിനിമകളിലൂടെ പേരെടുത്ത എം പത്മകുമാര്*, ദീപന്*, വിനോദ് വിജയന്* എന്നിവരുമുണ്ട്. രഞ്ജിത്തിന്*റെ ‘കേരള കഫെ’ മോഡല്* ഒരു ചിത്രം! അഞ്ച് ആക്ഷന്* ത്രില്ലര്* സിനിമകളുടെ ഒരു പാക്കേജാണ് ലക്*ഷ്യമിടുന്നത്. ചിത്രീകരണം അടുത്തയാഴ്ച ആരംഭിക്കും. ഷാജി കൈലാസ് സ്വന്തം തിരക്കഥയിലാണ് ചിത്രം ഒരുക്കുന്നത്. ജോഷിയുടെ ചിത്രത്തിന് രഞ്ജന്* പ്രമോദിന്*റേതാണ് രചന. ജോഷിയും രഞ്ജനും ‘നരന്*’ എന്ന മെഗാഹിറ്റിന് ശേഷം ഒന്നിക്കുകയാണ്. ജോഷി ചിത്രത്തില്* നായകന്* മോഹന്*ലാലാണ്. എം പത്മകുമാറിന് രഞ്ജിത് തിരക്കഥയൊരുക്കും. ദീപനുവേണ്ടി എ കെ സാജനാണ് എഴുതുന്നത്. വിനോദ് വിജയന്* സ്വന്തം രചനയില്* ചിത്രമെടുക്കും. തകര്*പ്പന്* ആക്ഷന്* രംഗങ്ങളാണ് സിനിമയുടെ പ്രത്യേകത. മാഫിയ ശശി, കനല്* കണ്ണന്*, അനല്* അരശ്, ത്യാഗരാജന്* എന്നിവരാണ് സിനിമയുടെ ആക്ഷന്* കോറിയോഗ്രാഫി തയ്യാറാക്കുന്നത്. എം ജയചന്ദ്രന്*, രതീഷ് വേഗ, ജാസി ഗിഫ്റ്റ്, ദീപക് ദേവ്, രാഹുല്* രാജ് എന്നിവരാണ് സംഗീതം കൈകാര്യം ചെയ്യുന്നത്. ദിലീപ്, പൃഥ്വിരാജ്, ആസിഫ് അലി, ലാല്*, ഫഹദ് ഫാസില്*, അനൂപ് മേനോന്*, ജയസൂര്യ, സമുദ്രക്കനി തുടങ്ങിയവര്* ഈ സിനിമയില്* അഭിനയിക്കുമെന്നാണ് അറിയുന്നത്. മമ്മൂട്ടി ഈ പ്രൊജക്ടിന്*റെ ഭാഗമാകില്ല. സെപ്റ്റംബറില്* ചിത്രം പ്രദര്*ശനത്തിനെത്തിക്കും. ഡി കട്ട്*സ് സിനിമാ കമ്പനിയാണ് ഇനിയും പേരിട്ടിട്ടില്ലാത്ത ഈ ആക്ഷന്* എന്*റര്*ടെയ്നര്* നിര്*മ്മിക്കുന്നത്.

രണ്ട് ടോയ്*ലറ്റുകള് -35 ലക്ഷം രൂപ!!


കേന്ദ്രസര്ക്കാര് ചെലവുചുരുക്കലിന് നിര്ദേശം നല്കുമ്പോള് ആസൂത്രണ കമ്മീഷന് ആഡംബര ടോയ്ലറ്റ് നിര്മ്മിച്ച് പണം ധൂര്ത്തടിക്കുന്നതായി റിപ്പോര്ട്ട്. കമ്മീഷന് ആസ്ഥാനമായ യോജന ഭവനിലെ രണ്ട് ടോയ്ലറ്റുകള് പുതുക്കി പണിയുന്നതിന് 30 ലക്ഷം രൂപ ഉപയോഗിച്ചുവെന്ന് റിപ്പോര്ട്ട് പുറത്തുവന്നു. കമ്മീഷന് ഓഫീസിലെ 60 ഉന്നത ജീവനക്കാര്ക്ക് മാത്രം ഉപയോഗിക്കാന് വേണ്ടിയാണിത്. അര്ഹതയില്ലാതെ ആരെങ്കിലും ടോയ്ലറ്റില് കടക്കുന്നുണ്ടോയെന്ന് കണ്ടെത്താന് സിസിടിവി സ്ഥാപിച്ചതുവഴി അഞ്ചു ലക്ഷം രൂപയും പൊടിച്ചിട്ടുണ്ട്. ടോയ്ലറ്റ് ഉപയോഗിക്കാന് അവകാശമുള്ള ഉദ്യോഗസ്ഥര്ക്ക് കമ്മീഷന് സ്മാര്ട് കാര്ഡും അനുവദിച്ചു. സുഭാഷ് അഗര്വാള് എന്ന സാമൂഹ്യപ്രവര്ത്തകര് വിവരാവകാശ രേഖപ്രകാരമാണ് ഈ റിപ്പോര്ട്ട് പുറത്തുവിട്ടത്. സമാനമായ രീതിയില് മൂന്നു ടോയ്ലറ്റുകള് കൂടി സ്ഥാപിക്കാന് കമ്മീഷന് ഉദ്ദേശിക്കുന്നുണ്ടെന്നാണ് മറ്റൊരു റിപ്പോര്ട്ട്. രാജ്യത്ത് 28 രൂപയില് കൂടുതല് പ്രതിദിനം വരുമാനമുള്ളവര് ദാരിദ്ര്യരേഖയ്ക്ക് മുകളിലാണെന്ന് കണ്ടെത്തിയ കമ്മീഷനാണ് ഇത്തരത്തില് ധൂര്ത്ത് നടത്തിയിരിക്കുന്നത്. എന്നാല് കമ്മീഷന് ഓഫീസില് എത്തുന്ന വിവിഐപികള്ക്കു വേണ്ടിയാണ് ഇത്തരത്തില് ടോയ്ലറ്റ് നിര്മ്മിച്ചിരിക്കുന്നതെന്നാണ് കമ്മീഷന്റെ വിശദീകരണം. ടോയ്ലറ്റിലെ പൈപ്പുകളും മറ്റും പൊട്ടി പലപ്പോഴും കേടു സംഭവിക്കാറുണ്ട്. ഇത്തരം ടോയ്ലറ്റുകളിലേക്ക് വിവിഐപികളെ അയക്കാന് പറ്റാത്ത സാഹചര്യത്തിലാണ് ഒഴിച്ചുകൂടാന് പറ്റാത്ത ഈ നവീകരണമെന്നും കമ്മീഷന് വ്യക്തമാക്കുന്നു. കുടാതെ ആസുത്രണ കമ്മീഷന് ഡെപ്യുട്ടി ചെയര്മാന് മുണ്ടെക് സിംഗ് അലുവാലിയ നടത്തിയ ചില വിദേശ പര്യടനങ്ങളും വിവാദമായിട്ടുണ്ട്. കഴിഞ്ഞവര്ഷം മെയിലും ഒക്ടോബറിലും അലുവാലിയ നടത്തിയ വിദേശയാത്രയ്ക്ക് പ്രതിദിനം രണ്ടു ലക്ഷം രൂപ വീതം സര്ക്കാരിന് ചെലവുണ്ടെന്നും വിവരാവകാശ റിപ്പോര്ട്ടില് പറയുന്നു. ജോലിയുമായി ബന്ധപ്പെട്ട അത്യാവശ്യ യാത്രകളായിരുന്നു അവയെന്നാണ് ഇതിനോട് അലുവാലിയയുടെ മറുപടി.

Shafi plans ’101 Weddings’ with Kunchacko Boban and Biju Menon


Film director Shafi might not have hit the jackpot with his last Malayalam release ‘Venicile Vyaapaari’, but that hasn’t really stopped the director from moving on to film production! Along with his brother Rafi, the film maker has launched a production house the first film of which has been titled ’101 Weddings’. Quite an interesting title, we do agree! The film will have Kunchacko Boban and Biju Menon playing the lead role. The last time the duo was seen together was for the super hit film ‘Ordinary’. News reports claim that Jayasurya might be seen in an interesting role in the film as well. ’101 Weddings’ would be scripted by Kalavoor Ravikumar who had scripted films like ‘Ishtam’, and who had recently directed ‘Father’s Day’. Our readers might remember that Shafi has always delivered hits when he had directed comedies, and ’101 Weddings’ would be a humorous film as well. The rest of the cast and crew of the film is being finalized.

സര്ക്കാര് ഒാഫിസുകളില് മൊബൈല് ഫോണുകള്ക്ക് നിരോധനം


തിരുവനന്തപുരം• സര്ക്കാര് ഒാഫിസുകളില് ജോലി സമയത്ത് ഉദ്യോഗസ്ഥര് മൊബൈല് ഫോണ് ഉപയോഗിക്കരുതെന്ന് സര്ക്കാര് ഉത്തരവ്. പൊതുഭരണവകുപ്പാണ് ഉത്തരവിറക്കിയത്.ഒാഫിസുകളിലെത്തുന്ന പൊതുജനങ്ങള്ക്ക് ബുദ്ധിമുട്ടുണ്ടാകുന്ന വിധത്തില് സ്വകാര്യ ഫോണ്വിളികള്ക്കാണ് വിലക്കേര്പ്പെടുത്തിയിരിക്കുന്നത്. ഉത്തരവ് നടപ്പാക്കേണ്ട ചുമതല അതത് ഒാഫിസുകളിലെ മേധാവിക്കായിരിക്കും. ഒാഫിസുകളിലെ ലാന്ഡ് ഫോണുകളുടെ ദുരുപയോഗം തടയണമെന്നും ഉത്തരവില് പറയുന്നു.

Shreya Ghoshal bowls us over with the ‘Nilaave Nilaave’ (Chattakkari) song!


We have often been quite vocal about how much we adore this singer called Shreya Ghoshal, and here is all the more reason to prove why we are floored by the Shreya magic. The singer has gone ahead and sung an absolutely mesmerizing track for the upcoming film ‘Chattakkari’ that stars Shamna Kasim and Hemanth Menon in the lead roles. The song that goes ‘Nilaave Nilaave…’ has been set to tune by M Jayachandran.

Trivandrum Lodge .... Teaser Exclusive


Tuesday, 5 June 2012

വധുവിന് കറുപ്പ് നിറം; വരന് ജീവനൊടുക്കി


പട്ന: കറുപ്പ് നിറമുള്ള പെണ്കുട്ടിയെ കല്യാണം കഴിച്ചതിന്റെ പേരില് അയല്ക്കാരുടെ കളിയാക്കലിന് ഇരയായ യുവാവ് ആത്മഹത്യ ചെയ്തു. ബിഹാറിലെ ഭഗല്പൂര് ജില്ലയില് നിന്നുള്ള രാജേഷ് മണ്ടല് ആണ് വിഷം കഴിച്ച് ജീവനൊടുക്കിയതെന്ന് പൊലീസ് അറിയിച്ചു. വിവാഹപ്പിറ്റേന്ന് വിഷം ചേര്ത്ത പാനീയം കഴിച്ചാണ് രാജേഷ് ജീവനൊടുക്കിയത്. വെളുത്ത നിറമുള്ള രാജേഷ് കറുത്ത പെണ്ണിനെ കെട്ടിയതെന്തിനാണെന്ന് ചോദിച്ചാണ് അയല്വീട്ടിലുള്ള ഏതാനും സ്ത്രീകള് കളിയാക്കിയിരുന്നു. ഇതിലുള്ള മനോവേദനയും ദേഷ്യവുമാണ് രാജേഷിനെ ജീവനൊടുക്കാന് പ്രേരിപ്പിച്ചതെന്ന് പൊലീസ് ഓഫീസര് പറഞ്ഞു. വിഷം കഴിച്ച ശേഷം ഇക്കാര്യങ്ങള് രാജേഷ് സഹോദരനായ സഞ്ജയിനോട് പറഞ്ഞു. കറുപ്പ് നിറമുള്ള വധുവിനെ തനിയ്ക്ക് തിരഞ്ഞെടുത്തതിലുള്ള അതൃപ്തിയും രാജേഷ് സഹോദരനോട് വെളിപ്പെടുത്തിയിരുന്നു. ഗുരുതരാവസ്ഥയിലുള്ള രാജേഷിനെ ആശുപത്രിയില് പ്രവേശിപ്പിച്ചെങ്കിലും ജീവന് രക്ഷിയ്ക്കാനായില്ല. കറുത്ത നിറമുള്ള പെണ്കുട്ടികളെ വിവാഹം ചെയ്യാന് ബിഹാര് ഗ്രാമങ്ങളിലെ യുവാക്കള് വിമുഖത പ്രകടിപ്പിയ്ക്കാറുണ്ട്.

ശാന്തിമഠം ബില്ഡേഴ്സ് ചെയര്മാന് അറസ്റ്റ


ഗുരുവായൂരില് വില്ലകള് പണിതു നല്കാമെന്നും അതില്നിന്ന് സ്ഥിരവരുമാനം ലഭിക്കുമെന്നും പറഞ്ഞ് വിശ്വാസവഞ്ചന നടത്തിയെന്ന പരാതിയില് ശാന്തിമഠം ബില്ഡേഴ്സ് ആന്ഡ് ഡെവലപ്പേഴ്സ് ചെയര്മാന് ശാന്തിമഠം രാധാകൃഷ്ണന് അറസ്റ്റില്. എറണാകുളം പള്ളുരുത്തി കോലത്തുവീട്ടില് പരമേശ്വരന് നായരുടെ മകന് മനോജ് നല്കിയ പരാതിയെത്തുടര്ന്നാണ് അറസ്റ്റ്. രണ്ടു തവണയായി 16 ലക്ഷം നല്കിയിട്ടും വാഗ്ദാനമനുസരിച്ചുള്ള വില്ല ലഭിച്ചില്ലെന്നാണ് പരാതി. വില്ല ലഭിക്കാത്തതിനെത്തുടര്ന്ന് മനോജ് ഹൈകോടതിയെ സമീപിച്ചിരുന്നു. കേസെടുത്ത് അന്വേഷിക്കാന് പൊലീസിന് നിര്ദേശം നല്കിയതനുസരിച്ചാണ് രാധാകൃഷ്ണന് അറസ്റ്റിലായത്. ഇതിനുപുറമെ നിരവധി പേര് പരാതിയുമായി കോടതിയെയും പൊലീസിനെയും സമീപിച്ചിട്ടുണ്ട്. പിറവം സ്വദേശി പാമ്പാക്കുട കരുണാകരന്െറ മകന് മനോജ്കുമാറാണ് മറ്റൊരു പരാതിക്കാരന്. കണ്ടാണിശേരി പഞ്ചായത്തിലെ മുനിമട ഭാഗത്ത് വില്ല നല്കാമെന്നു പറഞ്ഞാണ് മനോജ്കുമാറില് നിന്ന് പണം വാങ്ങിയതത്രേ. 12.5 ലക്ഷത്തിന്െറ വില്ലക്ക് 2007ല് അഞ്ചുലക്ഷം രൂപ മനോജ്കുമാര് നല്കിയത്. 7.5 ലക്ഷം രൂപ ബാങ്ക് വായ്പയെടുത്ത് നല്കുകയും ചെയ്തു. വില്ലക്കൊപ്പം സ്ഥിരവരുമാനം വാഗ്ദാനം ചെയ്തിരുന്നതിനാല് ആ വരുമാനത്തില്നിന്ന് കമ്പനി വായ്പ അടക്കാമെന്നാണ് പറഞ്ഞിരുന്നത്. തങ്ങളുടെ വില്ലയില് മറ്റൊരാളെ കമ്പനി താമസിപ്പിച്ചിരുന്നെങ്കിലും ബാങ്ക് വായ്പ അടച്ചില്ല. വില്ലയുടെ താക്കോലും നല്കിയില്ല. ഇതിനു പുറമെ കൂടുതല് പണം ചോദിക്കുകയും ചെയ്തു. പാക്കേജ് അനുസരിച്ച് വില്ലയോടൊപ്പം തമിഴ്നാട്ടില് നല്കാമെന്നു പറഞ്ഞ മൂന്നേക്കര് സ്ഥലവും കിട്ടിയില്ലെന്ന് പരാതിയില് പറയുന്നു. കോഴിക്കോട് സിവില് സ്റ്റേഷനു സമീപം ഗേറ്റ്വേ റസിഡന്സിയില് മോനിഷും പരാതിയുമായി രംഗത്തുണ്ട്. മോനിഷില്നിന്ന് 10 ലക്ഷം വാങ്ങിയെങ്കിലും പറഞ്ഞതുപോലെ വില്ലയുടെ പണി നടന്നില്ല. നേരത്തെ പറഞ്ഞ സ്ഥലമല്ല പിന്നീട് കാണിച്ചതെന്നും മോനിഷ് പരാതിയില് പറയുന്നു. കോഴിക്കോട് നെല്ലിക്കോട് സ്വദേശി സുരേന്ദ്രനാഥ്, വടകര പറമ്പത്ത് ജയചന്ദ്രന്, മുല്ലശേരി സ്വദേശി തൈക്കാട്ടില് മേരി എന്നിവരും പരാതിയുമായി പൊലീസിനെ സമീപിച്ചിട്ടുണ്ട്. ശാന്തിമഠത്തിന്െറ പരസ്യത്തില് പ്രത്യക്ഷപ്പെട്ട് വാഗ്ദാനങ്ങള് നല്കിയവര്ക്കും നോട്ടീസ് അയക്കുമെന്ന് പൊലീസ് പറഞ്ഞു.

'മോളി ആന്റി റോക്സ്


പാസഞ്ചര്'എന്ന സിനിമയിലൂടെ മലയാള സിനിമയിലെ മാറ്റത്തിരക്ക് തുടക്കമിട്ട രഞ്ജിത് ശങ്കര് വീണ്ടും. തന്റേടിയായ പെണ്കുട്ടിയുടെ ജീവിതം പ്രമേയമാക്കിയ 'മോളി ആന്റി റോക്സ്' ആണ് രഞ്ജിത്തിന്റെ പുതിയ സിനിമ. രേവതിയാണ് മുഖ്യ കഥാപാത്രം. ഗ്രീന് കാര്ഡുള്ള മധ്യവയസ്കയായ ബാങ്കുദ്യോഗസ്ഥ മോളി ആന്റിയായാണ് രേവതിയെത്തുന്നത്. ഐ.ആ.എസ് ഉദ്യോഗസ്ഥന് പ്രണവ് ആയി പൃഥ്വിരാജും പ്രധാന വേഷത്തിലുണ്ട്. ലാലു അലക്സ്, കെ.പി.എസി ലളിത, ശരത്, മാമുക്കോയ, ലക്ഷിപ്രിയ,കൃഷ്ണകുമാര് തുടങ്ങിയവരാണ് മറ്റ് നടീ നടന്മാര്. ആനന്ദ് മധുസൂദനനാണ് പാട്ടുകള്ക്ക് ഈണമിടുന്നത്. ഷൂട്ടിങ് ഈ മാസം ആരംഭിക്കും. രഞ്ജിത്തിന്റെ ആദ്യ സിനിമ 'പാസഞ്ചര്' ഏറെ പ്രശംസ നേടിയെങ്കിലും രണ്ടാമത്തെ സിനിമയായ 'അര്ജുനന് സാക്ഷി'പ്രേക്ഷകരെ നിരാശപ്പെടുത്തി.

Lalettan kee Jai........


പെട്രോള് വില കണക്കുകള് ഞെട്ടിക്കുന്നത് !


പെട്രോള് വില കണക്കുകള് ഞെട്ടിക്കുന്നത് ! കമ്പനികള് കള്ളം പറയുന്നു ! ബാരല് ക്രൂഡ് ഓയില് എന്നൊക്കെ കേള്ക്കുമ്പോള് നമ്മള് മിണ്ടാതിരിക്കും ! അതീ കമ്പനികളും , മന്ത്രിമാരും മുതലാക്കുന്നു.

ഷട്ടര്'ചിത്രീകരണം പൂര്ത്തിയായി


അബ്ര ഫിലിംസ് ഇന്റര്നാഷണലിന്റെ ബാനറില് സത്യന് ബുക്ക്ലറ്റ് നിര്മിച്ച് ജോയ് മാത്യു തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ഷട്ടറിന്റെ ചിത്രീകരണം കോഴിക്കോട്ടും പരിസരപ്രദേശങ്ങളിലുമായി പൂര്ത്തിയായി. ശ്രീനിവാസനും ലാലും കേന്ദ്രകഥാപാത്രങ്ങളായെത്തുന്ന ഷട്ടര് പ്രമേയവൈവിധ്യംകൊണ്ട് വ്യത്യസ്തമായ അനുഭവമാകും. കോഴിക്കോടിന്റെ ക്യാന്വാസില് രണ്ട് പകലും ഒരു രാത്രിയുമായി നടക്കുന്ന അപ്രതീക്ഷിതമായ ജീവിതസന്ദര്ഭങ്ങളാണ് ഷട്ടറില് ദൃശ്യവത്കരിക്കുന്നത്.കോഴിക്കോട്ടെ ഓട്ടോതൊഴിലാളികളുടെ നന്മയുടെ പശ്ചാത്തലത്തിലാണ് ഷട്ടറിന്റെ കഥ നടക്കുന്നത്. ചിത്രത്തിലെ കഥാപാത്രങ്ങളെല്ലാം കോഴിക്കോടന് ഭാഷയാണ് സംസാരിക്കുന്നത്. ഗള്ഫില് നിന്നെത്തുന്ന റഷീദ് എന്ന ഗൃഹനാഥന് അറിയാതെ പെട്ടുപോകുന്ന പ്രതിസന്ധിയില് നിന്നാണ് ഷട്ടറിന്റെ കഥ തുടങ്ങുന്നത്. റഷീദായി ലാലും സിനിമാസംവിധായകന് മനോഹരനായി ശ്രീനിവാസനുമെത്തുന്നു. 18 വര്ഷമായി രണ്ടാമത്തെ സിനിമ സംവിധാനം ചെയ്യാന് അവസരം കിട്ടാതെ ഉഴലുന്ന നിര്ഭാഗ്യവാനായ സംവിധായകനാണ് മനോഹരന്. ഈ രണ്ട് കഥാപാത്രങ്ങളെയും ബന്ധിപ്പിക്കുന്ന നന്മയില് സുരന് എന്ന ഓട്ടോതൊഴിലാളിയായി വിനയ് ഫോര്ട്ടും എത്തുന്നു. ചിത്രത്തിലെ പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നത് നാടകനടി സജിത മഠത്തിലാണ്. 22 ഫീമെയില് കോട്ടയം എന്ന ചിത്രത്തില് ശ്രദ്ധേയമായ വേഷം ചെയ്ത റിയ ഷട്ടറില് ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നു. പഴയകാല നിര്മാതാവായി അഗസ്റ്റിനും പോലീസ് ഓഫീസറായി പ്രേംകുമാറും ഷട്ടറിലൂടെ തിരിച്ചുവരവിന് ഒരുങ്ങുന്നു. സാലു കൂറ്റനാട്, വിജയന് കാരന്തൂര്, മധുമാസ്റ്റര്, പ്രൊഫ. ടി. ശോഭീന്ദ്രന്, അപ്പുണ്ണി ശശി, നിഷ ജോസഫ്, സുരേഷ്, രവീന്ദ്രന്, വിജയന് വി. നായര്, ആല്ബര്ട്ട് അലക്സ്, റൂബന് ഗോമസ്, കരീം എന്നിവരോടൊപ്പം കേരളത്തിലും ഗള്ഫിലുമുള്ള അറുപതോളം നാടകപ്രവര്ത്തകരും ചിത്രത്തിലുണ്ട്. കപടസദാചാരമൂല്യങ്ങള്ക്കെതിരെ വിരല്ചൂണ്ടുന്ന ഷട്ടറിന്റെ ശബ്ദസംവിധാനം റസൂല് പൂക്കുട്ടിയാണ്. ഹരിനായരാണ് ക്യാമറ കൈകാര്യം ചെയ്യുന്നത്. ഷഹബാസ് അമന് സംഗീതം ചെയ്ത് ആലപിക്കുന്ന പാബ്ലോ നെരൂദയുടെ കവിതയും 'നാടുകാണിച്ചുരത്തിന്റെ നെറുകയില് നിന്നു കൊണ്ടെന്' എന്ന ഗാനവും ചിത്രത്തിലുണ്ട്. എഡിറ്റിങ് ബിജിത്ത് ബാല, കലാസംവിധാനം സുനില് കൊച്ചന്നൂര്, വസ്ത്രാലങ്കാരം സമീറ സനീഷ്, മേക്കപ്പ് രഞ്ജിത്ത് പട്ടാമ്പി, പ്രൊഡക്ഷന് കണ്ട്രോളര് ക്ലിന്റന് പെരേര, പ്രൊഡക്ഷന് ഡിസൈനര് അലക്സ് ഇ. കുര്യന്, സ്റ്റില്സ് ഗിരിശങ്കര്, പരസ്യകല കോളിന്സ്, പി.ആര്.ഒ. നാസര് മനയ്ക്കല്.

വീടിന്റെ നിഗൂഢതയാണ് പ്രശ്നം: മഹാശ്വേതദേവി


വീടിന്റെ നിഗൂഢതയാണ് പ്രശ്നം: മഹാശ്വേതദേവി വീട് സന്ദര്ശിക്കുന്നതിനുള്ള പിണറായി വിജയന്റെ ക്ഷണം ബംഗാളി എഴുത്തുകാരി മഹാശ്വേതദേവി സ്വീകരിച്ചു. വീടിന്റെ വലിപ്പമല്ല, ചൂഴ്ന്നുനില്ക്കുന്ന നിഗൂഢതയാണ് പ്രശ്നമെന്നും കത്തിനൊപ്പം വീടിന്റെ ഫോട്ടോകൂടി നല്കാമായിരുന്നെന്നും പിണറായി എഴുതിയ കത്തിനുള്ള മറുപടിയായി എഴുതിയ കുറിപ്പില് മഹാശ്വേതാദേവി പറഞ്ഞു. വയസ്സായതിനാല് ദീര്ഘനേരം യാത്രചെയ്യാനാവില്ല. അടുത്തതവണ കേരളത്തിലെത്തുമ്പോള് വീട് കാണാന് കഴിയുമെന്നാണ് കരുതുന്നതെന്നും അവര് പറഞ്ഞു. താന് വീടുകാണുന്നതിനുമുമ്പ് മാധ്യമപ്രവര്ത്തരെയും എഴുത്തുകാരെയും വീട് കാണിച്ചുകൊടുക്കണമെന്നും മഹാശ്വേതദേവി ആവശ്യപ്പെട്ടു. കത്തിന്റെ പൂര്ണ്ണരൂപം http://malluqueennews.blogspot.in/2012/06/mm.html

YOU ARE UNIQUE!


Think what a remarkable, unduplicatable, and miraculous thing it is to be you! Of all the people who have come and gone on the earth, since the beginning of time, not ONE of them is like YOU! No one who has ever lived or is to come has had your combination of abilities, talents, friends, acquaintances, burdens, sorrows and opportunities. No, one's hair grows exactly the way yours does. No one's finger prints are like yours. No one has the same combination of secret inside jokes and family expressions that you know. The few people who laugh at all the same things you do, don't sneeze the way you do. No one prays about exactly the same concerns as you do. No one is loved by the same combination of people that love you - NO ONE! No one before, no one to come. YOU ARE ABSOLUTELY UNIQUE! Enjoy that uniqueness. You do not have to pretend in order to seem more like someone else. You weren't meant to be like someone else. You do not have to lie to conceal the of you that are not like what you see in anyone else. You were meant to be different. Nowhere ever in all of history will the same things be going in anyone's mind, soul and spirit as are going on in yours right now. If you did not exist, there would be a hole in creation, a gap in history, something missing from the plan for humankind. Treasure your uniqueness. It is a gift given only to you. Enjoy it and share it! No one can reach out to others in the same way that you can. No one can speak your words. No one can convey your meanings. No one can comfort with your kind of comfort. No one can bring your kind of understanding to another person. No one can be cheerful and lighthearted and joyous in your way. No one can smile your smile. No one else can bring the whole unique impact of you to another human being. Share your uniqueness. Let it be free to flow out among your family and friends and people you meet in the rush and clutter of living wherever you are. That gift of yourself was given you to enjoy and share. Give yourself away! See it! Receive it! Let it tickle you! Let it inform you and nudge you and inspire you! YOU ARE UNIQUE!

MM മണിയുടെ പ്രസംഗം -ചില യഥാര്ത്യങ്ങള്


MM മണിയുടെ വിടുവായതത്തിനോടും അഹഗരതിനോടും ഉള്ള എതിര്പ്പ് നില നിര്ത്തികൊണ്ട് തന്നെ പറയട്ടെ,, ബുദ്ധിമാനായ മണി കൊല്ലപ്പെട്ട ആരുടേയും പേരുകള് പറഞ്ഞിട്ടില്ല. ആരു കൊന്നു എന്നും പറഞ്ഞിട്ടില്ല. തനിക്കു കിട്ടിയ ചില വിവരങ്ങളുടെ അടിസ്ഥാനത്തില് അങ്ങനെ പ്രസംഗിച്ചതാണെന്നും പിന്നീട് ആ വസ്തുതകള് ശരിയല്ല എന്നു ബോധ്യപ്പെട്ടുവെന്നും മണി പറഞ്ഞുകഴിഞ്ഞാല് അവിടെത്തീരുന്നതേയുള്ളൂ നിസാരമായ ഈ പ്രസംഗവിവാദം. എന്നാല്, മണി നടത്തിയത് പീനല്കോഡിന്റെ പരിധിയില് വരുന്ന കുറ്റസമ്മതമാണെന്നും അതിനാല് മണിയുടെ പേരില് കേസെടുത്ത് പഴയ കൊലക്കേസുകളെല്ലാം വീണ്ടും അന്വേഷിക്കണമെന്നും ഒക്കെയാണ് ഇപ്പോഴത്തെ സര്ക്കാര് തീരുമാനം. ഒരു കാര്യത്തെച്ചൊല്ലി നാം ബഹളം വയ്ക്കുകയും പിന്നീട് ആ ബഹളം നമ്മെത്തന്നെ നയിക്കുകയും ചെയ്യുന്ന അവസ്ഥയുണ്ട്. അവിടെയാണ് കേരള സമൂഹം എത്തിപ്പെട്ടിരിക്കുന്നത്. ഇത്തരം ഏറ്റുപറച്ചിലുകള് ചരിത്രത്തില് അവസാനിച്ചതെങ്ങനെയാണെന്നു പരിശോധിച്ചാല് ഇപ്പോള് നടക്കുന്ന ഒച്ചപ്പാടിന്റെ അര്ഥശൂന്യത മനസിലാകും. വിവാദങ്ങളില് അഭിരമിക്കുന്ന മലയാളി സമൂഹത്തിന് ഓര്ക്കാപ്പുറത്തു വീണുകിട്ടിയ ആഘോഷമാണ് എം.എം. മണിയുടെ പ്രസംഗം. ഒരു കാതലുമില്ലാത്ത ഈ പ്രശ്നം ഊതിവീര്പ്പിച്ച് ചര്ച്ചചെയ്ത് ഒടുവില് ക്രിമിനല് കേസുവരെ എത്തിക്കുന്ന അവസ്ഥയായി. പൊതുപ്രസംഗത്തില് വെല്ലുവിളികളും ഭീഷണികളും വീമ്പുപറച്ചിലുകളും സ്വാഭാവികമാണ്. ഒന്നിനെ വെടിവെച്ചുകൊന്നു, ഒന്നിനെ തല്ലിക്കൊന്നു, ഒന്നിനെ കുത്തിക്കൊന്നു - ഇതാണ് മണി പറഞ്ഞതിലെ ഏറ്റവും ഭീകരമായ വെളിപ്പെടുത്തലായി എല്ലാവരും ചിത്രീകരിക്കുന്നത്. എന്നാല്, ബുദ്ധിമാനായ മണി കൊല്ലപ്പെട്ട ആരുടേയും പേരുകള് പറഞ്ഞിട്ടില്ല. ആര് കൊന്നു എന്നും പറഞ്ഞിട്ടില്ല. തനിക്കു കിട്ടിയ ചില വിവരങ്ങളുടെ അടിസ്ഥാനത്തില് അങ്ങനെ പ്രസംഗിച്ചതാണെന്നും പിന്നീട് ആ വസ്തുതകള് ശരിയല്ല എന്നു ബോധ്യപ്പെട്ടുവെന്നും മണി പറഞ്ഞുകഴിഞ്ഞാല് അവിടെത്തീരുന്നതേയുള്ളൂ നിസാരമായ ഈ പ്രസംഗവിവാദം. എന്നാല്, മണി നടത്തിയത് പീനല്കോഡിന്റെ പരിധിയില് വരുന്ന കുറ്റസമ്മതമാണെന്നും അതിനാല് മണിയുടെ പേരില് കേസെടുത്ത് പഴയ കൊലക്കേസുകളെല്ലാം വീണ്ടും അന്വേഷിക്കണമെന്നും ഒക്കെയാണ് ഇപ്പോഴത്തെ സര്ക്കാര് തീരുമാനം. ഒരു കാര്യത്തെച്ചൊല്ലി നാം ബഹളം വയ്ക്കുകയും പിന്നീട് ആ ബഹളം നമ്മെത്തന്നെ നയിക്കുകയും ചെയ്യുന്ന അവസ്ഥയുണ്ട്. അവിടെയാണ് കേരള സമൂഹം എത്തിപ്പെട്ടിരിക്കുന്നത്. ഇത്തരം ഏറ്റുപറച്ചിലുകള് ചരിത്രത്തില് അവസാനിച്ചതെങ്ങനെയാണെന്നു പരിശോധിച്ചാല് ഇപ്പോള് നടക്കുന്ന ഒച്ചപ്പാടിന്റെ അര്ഥശൂന്യത മനസിലാകും. ഗോപാല് ഗോഡ്സെ, വിഷ്ണു കര്ക്കരെ, മദന്ലാല് പഹ്വാ എന്നിവര് ഗാന്ധിവധക്കേസിലെ ശിക്ഷാ കാലാവധി കഴിഞ്ഞ് 1964ല് പുറത്തിറങ്ങി. പൂനയില് അവര്ക്കായിട്ടൊരുക്കിയ സ്വീകരണയോഗത്തില് പ്രസംഗിച്ചത് ബാലഗംഗാധര തിലകന്റെ കൊച്ചുമകനും തരുണ്ഭാരത് എന്ന പ്രസിദ്ധീകരണത്തിന്റെ എഡിറ്ററുമായിരുന്ന ഡോ. ജി.വി. കേത്കറാണ്. ഗാന്ധി വധിക്കപ്പെടുമെന്നു സംഭവത്തിന്റെ ആറുമാസം മുമ്പുതന്നെ തനിക്കറിയാമായിരുന്നുവെന്നും വിവരം അന്നുതന്നെ ബോംബെ പ്രവിശ്യാ മുഖ്യമന്ത്രിയായിരുന്ന ബി.ജി. ഖേറിനെ അറിയിച്ചിരുന്നുവെന്നും കൊലപാതകം തടയാന് നടപടിയൊന്നും ഉണ്ടായില്ലെന്നും കേത്കര് വെളിപ്പെടുത്തി. മഹാരാഷ്ട്ര നിയമസഭയിലും പാര്ലമെന്റിന്റെ ഇരുസഭകളിലും വന് ബഹളമായി. ആഭ്യന്തരമന്ത്രിയായിരുന്ന ഗുല്സാരിലാല് നന്ദ ഗാന്ധിവധത്തിന്റെ ഗൂഢാലോചന പുനരന്വേഷിക്കാന് ആര്.എസ്. പാഠക് എന്ന സുപ്രീംകോടതി വക്കീലിനെ ഏകാംഗ കമ്മിഷനായി നിയോഗിച്ചു. കേത്കര് അറസ്റ്റിലായി. താമസിയാതെ പാഠക് കേന്ദ്ര നിയമമന്ത്രിയായി നിയമിതനായി. അങ്ങനെ 1966ല് സുപ്രീംകോടതിയിലെ റിട്ടയേര്ഡ് ജഡ്ജി ജീവന്ലാല് കപൂര് ഏകാംഗ കമ്മിഷന്റെ തലവനായി. 1969ല് അദ്ദേഹം റിപ്പോര്ട്ട് സമര്പ്പിക്കുമ്പോള് മൊറാര്ജി ദേശായി അടക്കം 101 സാക്ഷികളെ വിസ്തരിച്ചു കഴിഞ്ഞിരുന്നു. നാനൂറില്പരം രേഖകള് പരിശോധിച്ചുനോക്കിയ കമ്മിഷന് പ്രത്യേകിച്ച് ഒന്നുംതന്നെ കണ്ടെത്താന് കഴിഞ്ഞില്ല. കേത്കര് പൊടിയുംതട്ടി പോകുകയും ചെയ്തു. സര്ക്കാര് ഖജനാവില്നിന്നു ലക്ഷങ്ങള് ചെലവായതു മിച്ചം. കേരളത്തെ സംബന്ധിച്ചിടത്തോളം ഞെട്ടിപ്പിച്ച വേറൊരു വെളിപ്പെടുത്തല് നടത്തിയത് ഇ.കെ. നായനാരായിരുന്നു. പ്രമുഖ ചാനലിനു കൊടുത്ത അഭിമുഖത്തില് മലബാര് ഗാന്ധി എന്നറിയപ്പെട്ടിരുന്ന കേളപ്പനെ വകവരുത്താന് പദ്ധതിയിട്ടിരുന്നുവെന്നും സെക്കന്ഡുകളുടെ വ്യത്യാസത്തില് കൊലയില്നിന്നു കേളപ്പന് രക്ഷപ്പെട്ടെന്നും നായനാര് വെളിപ്പെടുത്തി. അന്നും കുറെ ബഹളമൊക്കെ നടന്നെങ്കിലും നായനാര്ക്കെതിരേ കേസോ നടപടികളോ ഗൂഢാലോചനയുടെ പുനരന്വേഷണമോ ഒന്നും നടന്നില്ല. ഇതിലും സംഭ്രമജനകമായിരുന്നു വര്ഗീസ് വധത്തിന്റെ കുറ്റം ഏറ്റുപറഞ്ഞുകൊണ്ടുള്ള കോണ്സ്റ്റബിള് രാമചന്ദ്രന് നായരുടെ വെളിപ്പെടുത്തല്. 1998 ലായിരുന്നു ആ സംഭവം. സംസ്ഥാന സര്ക്കാര് കേസ് പുനരന്വേഷിക്കാന് മടിച്ചപ്പോള് കേരളാ ഹൈക്കോടതിയില് പൊതുതാല്പര്യഹര്ജികളുടെ പ്രവാഹമായിരുന്നു. അങ്ങനത്തെ ഒരു ഹര്ജിയില് 1999 ജനുവരി 11-ാം തീയതി രാമചന്ദ്രന് നായര് കുറ്റമേറ്റു പറഞ്ഞുകൊണ്ടും ശിക്ഷിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടും ഹൈക്കോടതിയില് സത്യവാങ്മൂലം സമര്പ്പിച്ചു. ജനുവരി 27ന് വര്ഗീസ് വധക്കേസ് സി.ബി.ഐ. അന്വേഷിക്കണമെന്നു ഹൈക്കോടതി വിധിച്ചു. എന്നാല്, സി.ബി.ഐ. അന്വേഷണം പൂര്ത്തിയാകും മുമ്പ് രാമചന്ദ്രന് നായര് മരിച്ചുപോയി. പക്ഷേ, 1977ല് തന്നെ തന്റെ പ്രിയസുഹൃത്തായ ജയദേവന് എന്നയാളെക്കൊണ്ട് വര്ഗീസിനെ വധിച്ചത് താനാണെന്നുള്ള കുറ്റസമ്മതം രാമചന്ദ്രന് നായര് കത്തിന്റെ രൂപത്തില് തയാറാക്കുകയും അതു ഗ്രോ വാസുവിന് എത്തിക്കുകയും ചെയ്തിരുന്നു. അങ്ങനെ ഗ്രോ വാസുവും ജയദേവനും ഈ കേസില് സാക്ഷികളായി. കൂടാതെ കെ. വേലായുധന് എന്ന ഒരാളും ഈ സംഭവം രാമചന്ദ്രന് നായര് തന്നോട് പറഞ്ഞിരുന്നതായി വെളിപ്പെടുത്തി. മുഹമ്മദ് ഹനീഫ എന്ന കോണ്സ്റ്റബിള് കൃത്യം നടക്കുമ്പോള് രാമചന്ദ്രന് നായരുടെ കൂടെ താനുണ്ടായിരുന്നു എന്നു കോടതിയെ ബോധ്യപ്പെടുത്തി. അങ്ങനെ രാമചന്ദ്രന് നായരുടെ സ്വന്തം സത്യവാങ്മൂലവും ശക്തരായ മറ്റു സാക്ഷികളും ഉള്ളതുകൊണ്ട് മാത്രമാണ് അന്നു തലശേരി ഡിവൈ.എസ്.പി. ആയിരുന്ന ലക്ഷ്മണ ശിക്ഷിക്കപ്പെട്ടത്. അപ്പോള്പോലും കേസിലെ മൂന്നാംപ്രതിയായിരുന്ന ഐ.പി.എസ്. ഉദ്യോഗസ്ഥന് പി. വിജയനെ സംശയത്തിന്റെ ആനുകൂല്യം നല്കി കോടതി വിട്ടയച്ചു. ലക്ഷ്മണ സുപ്രീംകോടതി വരെ അപ്പീല് പോയെങ്കിലും രക്ഷപ്പെട്ടില്ല. അതിനു കാരണം രാമചന്ദ്രന് നായരുടെ സത്യവാങ്മൂലവും കോണ്സ്റ്റബിള് മുഹമ്മദ് ഹനീഫയുടെ ദൃക്സാക്ഷിമൊഴിയും ഗ്രോ വാസുവിന്റേയും ജയദേവന്റേയും വേലായുധന്റേയും പഴുതടച്ചുള്ള സാക്ഷിമൊഴികളുമായിരുന്നു. എം.എം. മണിയുടെ കാര്യത്തില് ഇങ്ങനെയുള്ള സത്യവാങ്മൂലമോ ദൃക്സാക്ഷിയോ മറ്റു സാക്ഷികളോ ഇല്ല. പൊതുപ്രസംഗത്തില് അണികളുടെ ആവേശം കൂട്ടാന് മാത്രം ഉതകിയ ഒരു അസത്യകഥനമാണ് എം.എം. മണിയുടെ പ്രസംഗം എന്നുവേണം കരുതാന്. അതല്ല എം.എം. മണിയുടെ പ്രസംഗം സത്യമാണ് എന്നു കരുതുക. അങ്ങനെയാണെങ്കില് പ്രസംഗത്തില് മണി പറഞ്ഞ മറ്റുകാര്യങ്ങളും സത്യമാണ് എന്നുവരും. മൂന്നെണ്ണത്തെ കൊന്നു എന്നു പറഞ്ഞ മണിതന്നെയാണ് ടി.പി. ചന്ദ്രശേഖരനെ ഞങ്ങള് കൊന്നില്ല എന്നും പറയുന്നത്. അപ്പോള് അതും സത്യമാണെന്നു വരില്ലേ? അതേ ശ്വാസത്തില്, അനീഷ് രാജ് എന്ന പയ്യനെ കൊന്നതു പി.ടി. തോമസിന്റെ ഗുണ്ടകളാണ് എന്നും മണി പ്രസംഗിക്കുന്നു. ഇതും സത്യമാണെന്നു വരുമോ? അങ്ങനെയെങ്കില് പി.ടി. തോമസിന്റെ പേരിലും കൊലപാതകക്കുറ്റം ചുമത്തി അന്വേഷണം ആരംഭിക്കേണ്ടതല്ലേ? ഒരു പൊതുപ്രസംഗത്തിലെ അതിഭാവുകത്വം ക്രിമിനല് കേസാക്കി മാറ്റിയാല് നാം ചാടുന്നത് അബദ്ധങ്ങളില്നിന്ന് അബദ്ധങ്ങളിലേക്കായിരിക്കും. ഇത്തരം കേസുകളൊന്നുംതന്നെ ഒരു മജിസ്ട്രേറ്റ് കോടതിയുടെ വരാന്തയില് പോലും നിലനില്ക്കുകയില്ല. കൈയില് പോലീസും നാട്ടില് പീനല്കോഡും ഉള്ളപ്പോള് ആഭ്യന്തരവകുപ്പിന് ആരെയും അറസ്റ്റ് ചെയ്യാം. അതിന് ഒരു പ്രസംഗത്തിന്റെ പോലും ആവശ്യമില്ല. കൊലപാതകക്കേസിലോ മറ്റെന്തെങ്കിലും വിഷയത്തിലോ സംശയമുണ്ട് എന്നുപറഞ്ഞ് ഒരു പൗരനെ സ്റ്റേഷനിലേക്കു വിളിപ്പിക്കാനും ചോദ്യംചെയ്യാനും വേണ്ടിവന്നാല് മജിസ്ട്രേറ്റിനു മുമ്പില് ഹാജരാക്കി പോലീസ് കസ്റ്റഡിയില് വാങ്ങാനും എല്ലാം പോലീസിന് അധികാരമുണ്ട്. എന്നു കരുതി തൊട്ടതിനും പിടിച്ചതിനുമെല്ലാം ആ അധികാരം ദുരുപയോഗം ചെയ്യരുത്. പൊതുയോഗങ്ങളിലും ജാഥകളിലും മറ്റും സ്ഥിരം മുഴങ്ങിക്കേള്ക്കാറുള്ള മുദ്രാവാക്യങ്ങളാണ് - പകരം ഞങ്ങള് ചോദിക്കും, അമ്മേക്കണ്ടു മരിക്കില്ല, ഇല്ലം കണ്ടുമരിക്കില്ല, ചോരച്ചാലുകള് നീന്തിക്കയറും - ഇങ്ങനെയൊക്കെയുള്ളവ. ഇതെല്ലാം വധഭീഷണിയാണെന്നും അതിനാല് മുദ്രാവാക്യം വിളിച്ചവരും വിളിപ്പിച്ചവരും ജാഥയ്ക്കു ശേഷമുള്ള യോഗത്തില് പ്രസംഗിച്ചവരും മറ്റും വധോദ്യമം, ഗൂഢാലോചന, തുടങ്ങിയ ക്രിമിനല് കുറ്റങ്ങള് ചെയ്തവരാണെന്നും വന്നാല് ഈ നാട്ടില് രാഷ്ട്രീയ പ്രവര്ത്തനം ആര്ക്കെങ്കിലും നടത്താന് പറ്റുമോ? __________________ കഴുകനെ കൊണ്ടെന്റെ ഹൃദയം മുറിക്കിലും കഴുമരം നീര്ത്തിയെന് മുതുകില് തളയ്ക്കിലും ഒരു തുള്ളി രക്തത്തിണര്പ്പില് നിന്നായിരം രക്തപുഷ്പങ്ങളുയിര്ത്തെഴുന്നേറ്റിടും

പ്രിഥ്വിരാജ് പ്രതിസന്ധിയില്*!


ഇതാണ് മാസ്സ്.. ചരിത്രം വഴിമാറും ചിലര്* വരു


കജോളും ഭര്ത്താവും ഉടക്കില്?


ബോളിവുഡിലെ മാതൃകാദമ്പതികളായ അജയ്ദേവ്ഗണും കജോളും തമ്മില് ഉടക്കിലാണെന്ന് റിപ്പോര്ട്ട്. തന്റെ ഭര്ത്താവും കങ്കണാ റൗണത്തുമായുള്ള അടുപ്പമാണത്രേ കജോളിനെ ചൊടിപ്പിച്ചത്. 2010ല് വണ്സ് അപ്പോണ് എ ടൈം ഇന് മുംബൈയില് അഭിനയിച്ചതു മുതലാണ് അജയും കങ്കണയും തമ്മില് അടുത്തത്. പിന്നീട് ഇരുവരും തമ്മില് പ്രണയത്തിലായെന്ന് ഗോസിപ്പുകള് പരന്നിരുന്നു. തന്റെ ചിത്രങ്ങളില് കങ്കണയെ തന്നെ നായികയായി വേണമെന്ന് അജയ് വാശി പിടിച്ച് തുടങ്ങി. പ്രണയം മൂത്തപ്പോള് തന്നെ വിവാഹം കഴിക്കണമെന്നു പോലും കങ്കണ ആവശ്യപ്പെട്ടത്രേ ബി ടൗണില് ഇക്കാര്യം പാട്ടായതോടെ വിവരം കജോളിന്റെ ചെവിയിലുമെത്തി. തന്റെ ഭര്ത്താവ് മറ്റൊരു നായികയുടെ പിന്നാലെ പോകുന്നുവെന്ന വാര്ത്തയറിഞ്ഞ കജോള് മക്കളേയും കൊണ്ട് സ്വന്തം വീട്ടിലേയ്ക്ക് പോകാനൊരുങ്ങിയെന്നും പാപ്പരാസികള് പറയുന്നു. എന്നാല് അജയ് ഭാര്യയെ അനുനയിപ്പിച്ച് കൂടെ നിര്ത്തുകയായിരുന്നുവത്രേ. താനും കജോളും പിരിഞ്ഞുവെന്ന് പടച്ചുവിടുന്നവരെ കാണിക്കാനായി കരണ് ജോഹറിന്റെ പിറന്നാളാഘോഷത്തിന് കജോളിന്റെ കയ്യും പിടിച്ചാണ് അജയ് എത്തിയത്. എന്തായാലും ദാമ്പത്യം തകരുമെന്ന ഘട്ടമെത്തിയപ്പോള് അജയുടെ പ്രണയമെല്ലാം ഒലിച്ചു പോയെന്നാണ് ഇപ്പോള് പാപ്പരാസികളുടെ പറയുന്നത്

മോഹന്*ലാല്* പുതുവഴികള്* തേടുമ്പോള്


മോഹന്*ലാല്* പുതുവഴികള്* തേടുമ്പോള്* മലയാള സിനിമയ്ക്കു പുതു ജീവന്* ലഭിച്ചിരിക്കുകയാണ് . ഇറങ്ങിയ ചിത്രങ്ങള്* പലതും വിജയങ്ങള്* നേടുന്നു . നല്ലത് എന്ന് ആത്മവിശ്വാസത്തോടെ പറയാവുന്ന നിരവധി ചിത്രങ്ങള്* ഇറങ്ങുന്നു . രണ്ടു മാസത്തിനുള്ളില്* അഞ്ചോളം വിജയ ചിത്രങ്ങള്* ഉണ്ടാകുന്നു . അടുത്തെങ്ങുമില്ലാത്ത ഒരു ആവേശം സിനിമ മേഖലയില്* ദ്രിശ്യമാണ് . ഒരു ലാല്* ആരാധകന്* എന്ന നിലയില്* എന്നെ ഏറ്റവും സന്തിഷിപ്പിക്കുന്ന കാര്യം ,ഈ ഒരു മാറ്റത്തിലേക്ക് ശ്രീ മോഹന്*ലാലും എത്തുന്നു എന്നുള്ളതാണ് . ഗ്രാന്*ഡ്* മാസ്റ്റര്* എന്നാ തന്റെ സമീപകാല ചിത്രം വിജയം നേടി മുന്നേറുന്നത് അദേഹത്തിന് കൂടുതല്* ആത്മവിശ്വാസം നല്*കും ഇത്തരം ചിത്രങ്ങളുടെ തിരഞ്ഞെടുപ്പിനായി . വിട്ടുവീഴ്ച്ചകള്* ഇല്ലാത്ത ,നല്ല സിനിമക്കായി ഉള്ള ശ്രമങ്ങളില്* ഇനി മോഹന്*ലാലും ഉണ്ടെന്നുള്ളത് ആവേശമുണര്*ത്തുന്ന കാര്യമാണ് . മുന്*പും നല്ല സിനിമകള്*ക്കായി എന്നും നിലകൊണ്ടിരുന്നു അദ്ദേഹം .പക്ഷെ മുഖ്യധാര സിനിമകളുടെ തിരഞ്ഞെടുപ്പില്* കുറച്ചായി ഒരു അശ്രദ്ധ തീര്*ച്ചയായും അദ്ദേഹത്തില്* നിന്ന് സംഭവിച്ചിട്ടുണ്ട് . കഴിഞ്ഞ ഒരു വര്*ഷമായി ലാല്* ഈ ശ്രമത്തിനുള്ള വഴിയൊരുക്കുന്നു എന്ന് സൂക്ഷ്മമായി നിരീക്ഷിച്ചാല്* മനസിലാകും .എന്ന് വച്ചാല്* നല്ലത് എന്ന് അഭിപ്രയപ്പെടവുന്ന മുഖ്യധാര സിനിമകളുടെ ഭാഗമാകാന്* .പക്ഷെ അത്തരം ഒരു transformation ലേക്ക് എത്തുന്നതിനു മുന്*പ് തന്റെ വിജയ ചിത്രങ്ങളുടെ ഗ്രാഫ് ഉയര്*ത്തേണ്ടത്* ഉണ്ടെന്നു അദ്ദേഹം മനസിലാക്കിയിരുന്നു .അതിനുള്ള ശ്രമമാണ് ബോധാപൂര്*വമുള്ള ചില കരുനീക്കങ്ങളിലൂടെ കഴിഞ വര്ഷം നടത്തിയത് . ക്രിസ്ത്യന്* ബ്രദര്*സ്, ചൈന ടൌണ്* , സ്നേഹവീട് , മരുഭൂമികഥ , പ്രണയം എന്നീ സിനിമകളുടെ തിരഞ്ഞെടുപ്പ് തന്നെ അതിനെ സൂചിപ്പിക്കുന്നു . ഇതില്* ആദ്യ രണ്ടു മള്*ട്ടി സ്റ്റാര്* ചിത്രങ്ങളും വിജയം മാത്രം മുന്നില്* കണ്ടിറക്കിയതാണ് . അതില്* ചൈന ടൌണ്* അദ്ദേഹം ഒരിക്കലും അഭിനയിക്കരുതത്തത് എന്ന് ഞാന്* വിശ്വസിക്കുന്ന ഒരു ചിത്രമാണ്* .എങ്കിലും രണ്ടു ചിത്രങ്ങളും അത് ഉദ്ദേശിച്ച ഫലം ഉണ്ടാക്കികൊടുത്തു . പ്രണയം എന്നാ ചിത്രവും വ്യക്തമായ ലക്ഷ്യത്തോടെ ഇറങ്ങിയതാണ് . തന്നെ വര്*ഷങ്ങളായി വിമര്*ശിച്ചവരുടെ നിരവധി വിമര്*ശന ശരങ്ങളെ ആ ഒരു ഒറ്റ ചിത്രം കൊണ്ടാണ് ലാല്* തകര്*ത്തെറിഞ്ഞത്. പ്രയതിനോത വേഷം ചെയ്യുന്നില്ല , പ്രായം കുറഞ്ഞ നായികമാരോടൊപ്പം അഭിനയിക്കുന്നു , വിഗ് വയ്ക്കുന്നു ,അഭിനയ സിദ്ധി നഷ്ടമായി , അനായാസത കളഞ്ഞു പോയി , സഹതാരങ്ങള്*ക്കും തിളങ്ങാന്* പറ്റുന്ന ചിത്രങ്ങളില്* അഭിനയിക്കുന്നില്ല , കഥ ശ്രദ്ധിക്കുന്നില്ല തുടങ്ങി തനിക്ക് നേരെ വന്ന എല്ലാ ആയുധങ്ങളും പ്രണയം എന്ന ഒറ്റ ചിത്രം കൊണ്ട് ലാല്* നിഷ്പ്രഭമാക്കി .ഈ എല്ലാ വിമര്*ശനങ്ങള്*ക്കും ഉള്ള ഉത്തരം ആ ഒരു ചിത്രതിലുണ്ടായിരുന്നു . പ്രണയം എന്നാ ചിത്രം വിജയമാകുന്നത് ഇവിടെയാണ് . ബോക്സ്* ഓഫീസില്* താരതമ്യേന മികച്ച പ്രകടനം ഒപ്പം എല്ലാ ഭാഗങ്ങളില്* നിന്നുമുള്ള അഭിനന്ദനങ്ങളും. സ്നേഹവീടില്* ലാല്* നടത്തിയത് മറ്റൊരു കരുനീക്കം ആയിരുന്നു .തന്റെ എക്കാലത്തെയും വിശ്വസ്തനായ സത്യനോപ്പം ചേരുമ്പോള്* കുടുംബങ്ങളിലെക്കൊരു തിരിച്ചു പോക്കാണ് ലാല്* ഉദ്ദേശിച്ചത് . ചിത്രം പ്രതീക്ഷിച്ചത്ര നന്നായില്ലെങ്കിലും ഉദ്ദേശം നടന്നു .സ്നേഹവീട് ഒരു ചിത്രം എന്നാ നിലയില്* ലാല്* ആരാധകരെ നിരാശപ്പെടുത്തിയെങ്കിലും ചെറുതല്ലാത്ത സന്തോഷവും നല്*കി . ലാല്* എന്ന നടന്റെ എക്കാലത്തെയും വലിയ പ്ലസ്* ആയ ആ അനായാസത അതിന്റെ എല്ലാ പൂര്*ണതയോടും ചിത്രത്തിന്റെ ആദ്യ പകുതിയില്* ദ്രിശ്യമായിരുന്നു . പതിയെ പതിയെ ലാല്* തിരിച്ചു പിടിച്ച ആ കുടുംബ സ്നേഹം മുതലായത് മരുഭൂമികഥയിലാണ് . അത്ര നല്ല അഭിപ്രായം നേടാത്ത ചിത്രം ബോക്സ്* ഓഫീസില്* മികച്ച പ്രകടനമാണ് നടത്തിയത് . ഉത്സവ സീസണില്* കുടുംബങ്ങളുടെ ആദ്യ ചോയ്സ് ആയി മാറി മരുഭൂമികഥ .ഈ ചിത്രത്തിലും ഉണ്ടായിരുന്നു പ്രശസ്തമായ ആ ലാല്* മാനിറസങ്ങള്* . ആ ചമ്മലും വെപ്രാളവും ഓട്ടവും എല്ലാം ഒരു പരിധിവരെ വീണ്ടും നല്*കി ഈ പ്രിയന്* ചിത്രം . പക്ഷെ കണക്ക് കൂട്ടലുകള്* പിഴച്ചത് കാസനോവയിലാണ് .നേടിയ സല്*പ്പേര് മുഴുവന്* കാസനോവ നശിപിച്ചു തന്നു .ഒരു മോശം ചിത്രമാണോ കാസനോവ എന്ന് ചോദിച്ചാല്* ,ഒരിക്കലും അല്ല എന്നാണ് എന്റെ ഉത്തരം .നമ്മള്*ക്ക് പരിചിതമല്ലാത്ത ഒരു പശ്ചാതലത്തില്* അവതരിപ്പിച്ച ഈ ചിത്രം അതി ഭീകരമായ ആക്രമണമാണ് മാധ്യമങ്ങളില്* നിന്നും ചില നിക്ഷിപ്ത തല്പര്യകാരായ നിരൂപകരില്* നിന്നും നേരിട്ടത് .അത് അങ്ങനെ ഒരാളുടെ കഥ എന്നാ രീതിയില്* കാണേണ്ടതിന് പകരം ,ചിത്രത്തെ സദാചാര വിമര്*ശനങ്ങലാല്* നേരിടനയിരുന്നു പലര്*ക്കും താല്പര്യം . അര്*ഹിച്ചതിനെക്കാള്* ഭീകരമായ പരാജയമാണ് ചിത്രത്തിന് നേരിടേണ്ടിവന്നത് . തെറ്റായ രീതിയിലുള്ള pre release പ്രചാരണവും ചിത്രത്തിന് ദോഷമായി .അതെന്തായാലും കാസനോവ ലാലിനെ വീണ്ടും വിമര്*ശകരുടെ ഇഷ്ടവിഷയമാക്കി . ഇവിടെ നിന്നാണ് ലാല്* ഗ്രാന്*ഡ്* മാസ്റ്റര്* എന്നാ ചിത്രത്തില്* എത്തുന്നത്* .പ്രണയം നല്*കിയതിനും മേലെ ആണ് ഈ ചിത്രം ലാലിന് നല്*കിയ അഭിനന്ദനങ്ങള്* . ചിത്രത്തെ വിമര്*ശിച്ചവര്* പോലും ലാലിന്*റെ അഭിനയത്തെ പുകഴ്ത്തി .അത് വെറുതെ ആയിരുന്നില്ല .പ്രയതിനോത വേഷവുമായി ലാല്* നടത്തിയത് മറ്റൊരു മാജിക്* ആണ് . വീണ്ടും വിമര്*ശന ശരങ്ങളെ ഒറ്റക്ക നേരിട്ട് തോല്*പ്പിക്കുന്ന പ്രശസ്തമായ ആ ലാല്* മാജിക്*. ഇനി വരാന്* പോകുന്ന ചിത്രങ്ങള്* എല്ലാം തന്നെ ലാലിന്*റെ തിരഞ്ഞെടുപ്പിലെ സൂക്ഷ്മത വ്യക്തമാക്കുന്നു . സ്പിരിറ്റും ,റണ്* ബേബി റണും, രാജേഷ്* പിള്ള ചിത്രവും എല്ലാം തന്നെ മികച്ച മുഖ്യധാര ചിത്രങ്ങളാകും എന്ന് പ്രതീക്ഷിക്കാം . ലാല്* നല്ല ചിത്രങ്ങള്* നല്*കുമ്പോള്* ഒന്നും പറയാതെ മാളത്തില്* ഒളിക്കുകയും അല്പമൊന്നു പിഴച്ചാല്* ചാടി വീണു കൂട്ടത്തോടെ ആക്രമിക്കുകയും ചെയ്യുന്ന എല്ലാ വിമര്*ശകരും ഇപ്പോള്* വിശ്രമത്തിലാണ് . ആനക്കൊമ്പും സിനിമ പോസ്റ്ററും, സിനിമയില്* ഹെല്*മറ്റ്* ഇല്ലാത്തതും ഒക്കെ വിഷയങ്ങള്* ആക്കി അവര്* ഇനിയും വരും . എന്നത്തേയും പോലെ ഒരു ചെറു പുഞ്ചിരിയോടെ അവരെ നേരിടാനുള്ള കരുത്തുമായി ലാലും ...

മമ്മൂട്ടിയും രഞ്ജിത്തും മലബാറിലേക്ക്


മമ്മൂട്ടിയും രഞ്ജിത്തും മലബാറിലേക്ക് കാത്തിരിപ്പു തീരുന്നു.... പ്രാഞ്ചിയേട്ടന് ശേഷം എന്തെന്ന് ചോദ്യത്തിന് ഉത്തരമാവുകയാണ്. മമ്മൂട്ടിയും രഞ്ജിത്തും ചേര്ന്ന് ഇനി പ്രേക്ഷകന് സമ്മാനിയ്ക്കുന്നത് മലബാറാണ്. മോഹന് ലാലിനെ നായകനാക്കി ഒരുക്കുന്ന സ്പിരിറ്റ് ജൂണ് മധ്യത്തോടെ തിയറ്ററുകളിലെത്തിച്ച ശേഷമാവും മമ്മൂട്ടി ചിത്രത്തിന്റെ ജോലികള് ആരംഭിയ്ക്കുക. സിന്സില് സെല്ലുലോയ്ഡിന്റെ ബാനറില് മമ്മൂട്ടിയുടെ മാനേജര് ജോര്ജ് നിര്മിയ്ക്കുന്ന ചിത്രത്തിന്റെ തിരക്കഥയൊരുക്കുന്നത് സംവിധായകന് തന്നെയാണെന്നും അതല്ല ഉറുമി ഫെയിം ശങ്കര് രാമകൃഷ്ണനാണെന്നും റിപ്പോര്ട്ടുകള് വന്നിരുന്നു. അനൂപ് മേനോനും ചിത്രത്തില് സുപ്രധാനകഥാമാകുനനുണ്ട്. മലബാറിന്റെ പശ്ചാത്തലത്തിലൊരുങ്ങുന്ന സിനിമയില് അനൂപ് മേനോന് അവതരിപ്പിയ്ക്കുന്ന കഥാപാത്രത്തിന്റെ ഡ്രൈവറുടെ റോളിലാണ് മമ്മൂട്ടി. തിരക്കഥയ്ക്ക് ശേഷം അനൂപ് മേനോന് അഭിനയിക്കുന്ന രഞ്ജിത്ത് ചിത്രം കൂടിയാണ് മലബാര്. തിരക്കഥ ഇഷ്ടപ്പെട്ട മമ്മൂട്ടി മറ്റു പ്രൊജക്ടുകളെല്ലാം മാറ്റിവച്ചാണ് മലബാറിന് പച്ചക്കൊടി കാട്ടിയതെന്ന് നേരത്തെ റിപ്പോര്ട്ടുകളുണ്ടായിരുന്നു. അനൂപ് കണ്ണന് സംവിധാനം ചെയ്യുന്ന ജവാന് ഓഫ് വെള്ളിമല, ജോണി ആന്റണിയുടെ താപ്പാന എന്നീ പ്രൊജക്ടുകള് പൂര്ത്തിയാക്കിയ ശേഷമാവും മമ്മൂട്ടി രഞ്ജിത്ത് ചിത്രത്തിന്റെ ലൊക്കേഷനിലെത്തുക. മലബാറിന് ശേഷം ലാല്ജോസിന്റെ ഇമ്മാനുവല് തുടങ്ങാനാണ് മമ്മൂട്ടിയുടെ തീരുമാനം.

വെള്ളമടി പുകവലി; സ്പിരിറ്റ് പുലിവാല് പിടിച്ചു


മോഹന്ലാലും രഞ്ജിത്തും ചേര്ന്ന് കേരളത്തില് സ്പരിറ്റ് ഒഴുക്കാനൊരുങ്ങുകയാണ്. ജൂണ് 14ന് തിയറ്ററുകളിലെത്തുന്ന ചിത്രത്തെ ഏറെ പ്രതീക്ഷയോടെയാണ് മോഹന്ലാല് ആരാധകര് കാത്തിരിയ്ക്കുന്നത്. വിവാഹമോചനം നേടിയ എഴുത്തുകാരന്റെ വേഷത്തിലാണ് ലാല് ഈ ചിത്രത്തില് പ്രത്യക്ഷപ്പെടുന്നത്. മുന് ഭാര്യയുമായി മാത്രമല്ല അവരുടെ ഭര്ത്താവുമായി അടുത്ത സൗഹൃദത്തിലാണ് ഇയാള്. മദ്യവും സിഗരറ്റുമാണ് അയാളുടെ ഇപ്പോഴത്തെ മറ്റു രണ്ട് സുഹൃത്തുക്കള്. സിനിമയുടെ പോസ്റ്റര് തന്നെ ഇത് വെളിവാക്കുന്നു. എന്നാല് ചുണ്ടിലെരിയുന്ന സിഗരറ്റും മ്ദ്യക്കുപ്പികളുമായുള്ള പോസ്റ്റര് സ്പിരിറ്റിന് പാരയായി മാറിയിരിക്കുകയാണ്. പോസ്റ്ററിനെതിരെ ഔദ്യോഗികതലത്തില് തന്നെ എതിര്പ്പുയര്ന്നതിനെ തുടര്ന്ന് പോസ്റ്ററുകളെല്ലാം പിന്വലിച്ചു കഴിഞ്ഞുവെന്നാണ് അറിയുന്നത്. ഉറുമി ഫെയിം ശങ്കര് രാമകൃഷ്ണന് ചിത്രത്തില് പ്രധാന വേഷത്തിലെത്തുന്നുണ്ട്. കനിഹയാണ് ചിത്രത്തിലെ നായിക. ആശിര്വാദ് സിനിമാസിന്റെ ബാനറില് ആന്റണി പെരുമ്പാവൂര് നിര്മിച്ച് രഞ്ജിത്ത് രചനയും സംവിധാനവും നിര്വഹിക്കുന്ന 'സ്പിരിറ്റില് മധു, തിലകന്, സുരാജ് വെഞ്ഞാറമൂട്, സിദ്ധാര്ഥ് ഭരതന്, ഗണേഷ് കുമാര്, ടിനി ടോം, ടി.പി. മാധവന്, പൂജപ്പുര രാധാകൃഷ്ണന്, ലെന, കല്പന, മാസ്റ്റര് പ്രജ്വല് എന്നിവരും വേഷമിടുന്നു. റഫീഖ് അഹമ്മദിന്റെ വരികള്ക്ക് ഷഹബാസ് അമന് ഈണം പകരുന്നു. വേണു ഛായാഗ്രഹണം നിര്വഹിക്കുന്നു.

കോടിയേരിക്കെതിരെ വിജിലന്സ് അന്വേഷണം


തൃശ്ശൂര്: അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടര് നിയമനത്തില് അഴിമതി കാണിച്ചെന്ന ആരോപണത്തില് മുന് ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണനെതിരെ വിജിലന്സ് അന്വേഷണത്തിന് ഉത്തരവ്. ആഭ്യന്തരവകുപ്പ് ജോയിന്റ് സെക്രട്ടറി ആര് നന്ദകുമാര്, തലശ്ശേരി അഡീഷണല് ചീഫ് ജുഡീഷ്യല് മജിസ്ട്രേറ്റ് കോടതിയിലെ അസി. പബ്ലിക് പ്രോസിക്യൂട്ടര് വി. ഷീജ, ദേവികുളം ജുഡീഷ്യല് ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലെ അസി. പബ്ലിക്ക് പ്രോസിക്യൂട്ടര് പി.എന്. സജികുമാര്, ഡയറക്ടര് ജനറല് ഓഫ് പ്രോസിക്യൂഷന്, ആഭ്യന്തരവകുപ്പ് അണ്ടര് സെക്രട്ടറി പി. മോഹനന് നായര്, കോടിയേരിയുടെ പൊളിറ്റിക്കല് സെക്രട്ടറിയായിരുന്ന രാഘവന് എന്നിവര്ക്കെതിരെയാണ് തൃശ്ശൂര്വിജിലന്സ് കോടതി അന്വേഷണത്തിന് ഉത്തരവിട്ടത്. തൃശ്ശൂര് ബാറിലെ അഭിഭാഷകനായ അനന്തകൃഷ്ണന് നല്കിയ ഹര്ജിയിലാണ് വിജിലന്സ് ജഡ്ജി വി. ഭാസ്കരന് ഉത്തരവിട്ടത്. അന്വേഷണം നടത്തി മൂന്നുമാസത്തിനകം റിപ്പോര്ട്ട് നല്കണമെന്നും ഉത്തരവിലുണ്ട്. തലശ്ശേരി, ദേവികുളം കോടതികളില് അസി. പബ്ലിക് പ്രോസിക്യൂട്ടറായി താല്ക്കാലിക നിയമനം നേടിയവര്ക്ക് അനധികൃതമായി സ്ഥിരനിയമനം നല്കിയെന്നാണ് ഹര്ജിയില് പറയുന്നത്.

പോലീസിനെ മുളകുവെള്ളം ഉപയോഗിച്ച് നേരിടാ0


പോലീസിനെ മുളകുവെള്ളം ഉപയോഗിച്ച് നേരിടാ0 കണ്ണൂര്: പ്രതികളെ തപ്പി പോലീസ് വീടുകളില് എത്തിയാല് മുളകുവെള്ളം ഉപയോഗിച്ച് നേരിടാന് സിപിഎം നേതാവ് എം.ജയരാജന്റെ ആഹ്വാനം. മുളകുവെള്ളം ആയുധമല്ല. വീടുകളില് കറിയ്ക്ക് പാചകത്തിന് ഉപയോഗിക്കുന്നതാണത്. അടിയന്തിരാവസ്ഥ കാലത്ത് കമ്മ്യുണിസ്റ്റു വേട്ട നടത്തിയ പോലീസിനെ നേരിടാന് എ.കെ.ജി ഉള്പ്പെടെയുള്ളവര് പറഞ്ഞുതന്ന കാര്യമാണിതെന്നും ജയരാജന് സ്ത്രീകളെ ഓര്മ്മിപ്പിച്ചു. മുളകുവെള്ളം ആയുധമല്ലാത്തതിനാല് പോലീസിനു വേണമെങ്കില് ഭീഷണിപ്പെടുത്തിയതിന് കേസെടുക്കാമെന്നും ജയരാജന് പറഞ്ഞു. ഷുക്കൂര് വധക്കേസില് അറസ്റ്റിലായ പ്രവര്ത്തകരെ പോലീസ് പീഢിപ്പിക്കുന്നുവെന്ന് ആരോപിച്ച് തളിപ്പറന്പിന് ഡിവൈഎഫ്ഐ നടത്തിയ പോലീസ് സ്റ്റേഷന് മാര്ച്ച് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു എം.വി ജയരാജന്. അടിയന്തിരാവസ്ഥ കാലത്ത് കോണ്ഗ്രസ് നല്കിയ പട്ടിക അനുസരിച്ച് കമ്മ്യുണിസ്റ്റുകാരായ പുരുഷന്മാരെ പോലീസ് തെരഞ്ഞുപിടിച്ചപ്പോള് വീടുകളില് ഉലക്കയും മുളകുവെള്ളവും മീന് വെട്ടുന്ന കത്തി മൂര്ച്ചകൂട്ടി വെയ്ക്കാനുമാണ് വീട്ടമ്മമാര്ക്ക് നിര്ദ്ദേശം നല്കിയത്. ഉമ്മന് ചാണ്ടി സര്ക്കാരിന്റെ പോലീസിനെ നേരിടാന് ഇതല്ലാതെ മറ്റു മാര്ഗ്ഗമില്ലെന്നും ജയരാജന് പറഞ്ഞു. മുസ്ലീം ലീഗിന്റെ അച്ചാരം വാങ്ങിയാണ് പോലീസ് സിപിഎം പ്രവര്ത്തകരെ അറസ്റ്റു ചെയ്യുന്നതെന്നും ജയരാജന് ആരോപിച്ചു.

സംവിധായകനൊപ്പം ചുറ്റിക്കറങ്ങിയ നായിക


ഇന്ത്യന് സിനിമയ്ക്ക് ശ്രീലങ്ക നല്കിയ ഒരു സമ്മാനമാണ് ജാക്വിലിന്. അംഗലാവണയത്തില് ധാരാളിത്തം. അഭിനയിക്കാനും മിടുക്കിയാണ്. പക്ഷേ, സമീപകാലമായി പുള്ളിക്കാരി ഭയങ്കരമായ ദേഷ്യത്തിലാണ്. ബോളിവുഡ്ഡിലെ നിര്മാതാവായ സജീദ് ഖാനാണ് കാരണമെന്ന് ബോംബെ സിനിമാവൃത്തങ്ങള് പറയുന്നു. അടുത്തകാലത്തായി ജാക്വിലിന് സജീദുമായി പല സ്ഥലങ്ങളിലും വെളിപ്പെട്ടത് പരമസത്യമാണെങ്കിലും അതൊരു പ്രണയസല്ലാപമായിരുന്നില്ല എന്നും, ഒരു രസത്തിനു വേണ്ടി ചുറ്റിക്കറങ്ങിയതാണെന്നും മറ്റുമാണ് ജാക്വിലിന്റെ ഭാഷ്യം. ''ഞാനൊരാളിനെ പ്രണയിച്ചാല് അത് നിഷേധിക്കുന്ന സ്വഭാവം എനിക്കില്ല. പ്രണയം എന്നത് ഹൃദയഹാരിയായ ഒരു വികാരമാണ്. ഞാനങ്ങനെ ഏതെങ്കിലും പ്രണയത്തില് കുടുങ്ങിപ്പോയിട്ടുണ്ടെങ്കില് അക്കാര്യം തുറന്ന് പറയുന്നതില് എനിക്ക് യാതൊരുവിധ സങ്കോചവും ഇല്ല. പക്ഷേ, ഇതെക്കുറിച്ച് വിശദമായി പറയേണ്ടതായി വരുമ്പോഴാണ് എനിക്ക് ദേഷ്യം വരുന്നത്. ഇമ്മാതിരിയുള്ള വൃത്തികെട്ട സ്വകാര്യതയെക്കുറിച്ച് മുഖത്തുനോക്കി പച്ചയായി ചോദിക്കുമ്പോള്- അതും തികഞ്ഞ അപരിചിതരാണ് ഇത്തരം ചോദ്യങ്ങള് എന്റെ നേരില് ഉന്നയിക്കുന്നത്. എന്റെ വിവാഹനിശ്ചയം കഴിഞ്ഞുവെന്നും ഉടനെ വിവാഹം നടക്കുമെന്നും ഒക്കെ പറഞ്ഞുപരത്തുന്നത് അടിസ്ഥാനരഹിതമാണ്്. അഥവാ അങ്ങനെയാണെങ്കില് ഞാന് എല്ലാ പേരെയും നേരില് കണ്ട് ക്ഷണിക്കുന്നതാണ്. സത്യം പറയാമല്ലോ. വിവാഹം ഇന്നെനിക്ക് ഒരു വിദൂരസങ്കല്പം മാത്രമാണ്. ''അങ്ങനെയാണെങ്കില് സജീദ് ഖാനുമായുള്ള നിങ്ങളുടെ ബന്ധത്തിന്റെ സ്വഭാവം?'' ഞങ്ങളെപ്പോലുള്ള നടിമാര് ഒരു പുരുഷനോട് സംസാരിച്ചുപോയാല് അതൊരു പ്രണയമായി.... പിന്നെ അവിഹിത ബന്ധമായി ..... സത്യം പറയട്ടെ സജീദ് എന്റെ ഒരു ഉറ്റസുഹൃത്താണ്. ഞങ്ങള് പരസ്പരം മനസുതുറന്ന് സംസാരിക്കാറുണ്ട്. അത്രതന്നെ. എന്താ അങ്ങനെ സംസാരിച്ചുകൂടേ? ഞങ്ങള് ഇരുവരും മുതിര്ന്നവരല്ലേ?'' ജാക്വിലിന് ചോദിക്കുന്നു. ജാക്വിലിന് അഭിനയിച്ച മര്ഡര്-2 എന്ന സിനിമയ്ക്കു ശേഷം കണ്ടമാനം ചാന്സുകള് ലഭിക്കുന്നുവെന്നാണ് ഇവര് പറയുന്നത്. ''ഗ്രൂപ്പ് ഡാന്സ് എനിക്ക് ഇഷ്ടപ്പെട്ട ഒന്നാണ്. ഇത്തരം ധാരാളം ചാന്സുകള് എന്നെത്തേടി വരാറുണ്ട്. പക്ഷേ ഈ ഡാന്സില് മാത്രം ഒതുങ്ങിക്കൂടാന് ഞാന് തയാറല്ല.'' ജാക്വിലിന്റെ ആദ്യത്തെ രണ്ടു സിനിമകള് വിജയം കണ്ടെത്താനായില്ല. ഇന്ന് കൈവശം ധാരാളം ചിത്രങ്ങളുണ്ടെന്നാണ് ഇവര് അവകാശപ്പെടുന്നത്. ബോളിവുഡ്ഡില് ഏറെക്കാലം പയറ്റാനായി ഹിന്ദി പഠിക്കുകയാണ്. ഇനി ഒരേ ഒരാഗ്രഹം മാത്രമാണുള്ളത്. വിദ്യാബാലനോടൊപ്പം ഒരു സിനിമയില് അഭിനയിക്കണം.

Husbands in Goa (2012) Malayalam Movie Official Trailer!


The official trailer of the new Saji Surendran film ‘Husbands in Goa’ has been released, and as expected this one seems to be a fun filled affair. Scripted by Krishna Poojappura, ‘Husbands in Goa’ stars Jayasurya, Lal, Indrajith, Asif Ali, Remya Nambeesan, Bhama and Rima Kallingal in the key roles. Take a look at the trailer!

അമ്മയുടെ കാമുകന്റെ പീഡനം; ഒന്നരവയസ്സു


ഇന് ഡോര് : ഡല് ഹിയില് യുവാവിന്റെ ക്രൂരമര് ദ്ദനത്തിനിരയായി മരണമടഞ്ഞ കൊച്ചു ഫലക്കിന്റെ ദുരവസ് ഥ നല് കിയ നൊമ്പരം മനസ്സില് നിന്ന് മായും മുന് പേ സമാനമായ മറ്റൊരു ദുരന്തം. ഇന് ഡോറില് അമ്മയുടെ കാമുകന്റെ ക്രൂരമര് ദ്ദനത്തിന് ഇരയായ ഒന്നരവയസ്സുകാരി ഷിറിന് ആണ് ഗുരുതരാവസ് ഥയില് കഴിയുന്നത് . ശരീരത്തില് 11 ഇടങ്ങളില് സിഗരറ്റ് പൊള്ളലേറ്റ നിലയില് ആശുപത്രിയില് എത്തിച്ച ഷിറിനെ വിശദമായി പരിശോധിച്ച ഡോക് ടര് മാരാണ് കുട്ടി ക്രൂരപീഡനത്തിന് ഇരയായ വിവരം പുറത്തുവിട്ടത് . കുഞ്ഞിന്റെ രണ്ടു കൈകളും പലയിടങ്ങളിലായി ഒടിഞ്ഞ നിലയിലാണ് . ശരീരമാകമാനം മര് ദ്ദനമേറ്റിട്ടുണ്ട് . സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ: കുട്ടിയടെ അമ്മയായ സറീന ഭര് ത്താവുമായി പിരിഞ്ഞ് വാഹിദ് എന്നയാള് ക്കൊപ്പം താമസിച്ചുവരികയായിരുന്നു. ആദ്യബന്ധത്തിലെ മൂന്നു കുട്ടികളുമായാണ് സറീന വാഹിദിനൊപ്പം അജ് മീറില് എത്തിയത് . എന്നാല് വ്യഭിചാരത്തിന് നിര് ബന്ധിച്ച് വാഹിദ് തന്റെ കുട്ടികളെ മര് ദ്ദിക്കുന്നത് പതിവായതോടെ ഇവര് കുട്ടികളുമായി ഇന് ഡോറിലേക്ക് കടക്കുകയായിരുന്നു. ഇന് ഡോറിലെ ആശുപത്രിയില് കുട്ടികളുമായി ചികിത്സതേടി. ഇവരുടെ പരാതിയുടെ അടിസ് ഥാനത്തില് വാഹിദിനെ് പോലീസ് അറസ് റ്റു ചെയ് തു.

മന്ത്രിയുടെ വീട്ടുമുറ്റത്ത് ഉര് വശിയു


തൊടുപുഴ: മന്ത്രിയുടെ വീട്ടു മുറ്റത്ത് ഉര് വശിയുടെ 'കത്രീന' രണ്ടുവട്ടം തേങ്ങയിട്ടു! ഒന്നാമത്തേത് ചിത്രത്തിന്റെ ഷൂട്ടിംഗിനായിട്ടാണെങ്കില് രണ്ടാമതായി പത്രഫോട്ടോഗ്രാഫര് മാര് ക്കുവേണ്ടി. രണ്ടു തവണയും ഉര് വശിയുടെ പ്രകടനം ഓകെ. സ് ത്രീകള് തെങ്ങില് കയറുന്നതിനു പുതുമയില്ല. ഇത്തരം വാര് ത്തകള് ഉര് വശിയും വായിച്ചിട്ടുണ്ട് . എന്നാല് തെങ്ങില് കയറേണ്ടി വരുമെന്ന് സ്വപ് നേപി വിചാരിച്ചിട്ടുണ്ടായിരുന്നില്ല. മന്ത്രി പി.ജെ. ജോസഫിന്റെ വീട്ടുമുറ്റമാണ് ലൊക്കേഷനായത് . തൊടുപുഴയിലും പരിസരങ്ങളിലുമായി ചിത്രീകരണം നടക്കുന്ന 'മൈ ഡിയര് മമ്മി' എന്ന ചിത്രത്തിന് വേണ്ടിയാണ് തെങ്ങില് കയറുന്ന സീന് ചിത്രീകരിച്ചത് . ചിത്രത്തില് 'കത്രീന' എന്ന കഥാപാത്രത്തെയാണ് ഉര് വശി അവതരിപ്പിക്കുന്നത് . മണ്ണിനെയും കൃഷിയെയും സ് നേഹിക്കുന്ന വീട്ടമ്മ. തെങ്ങില് കയറി തേങ്ങയിടുന്നതൊക്കെ ചെയ്യുന്ന ധൈര്യശാലി. സിനിമയിലെ കത്രീനയെ ആദ്യം കാണിക്കുന്ന സീനാണ് ചിത്രീകരിച്ചത് . തെങ്ങില് കയറാനായി തെങ്ങുകയറ്റ യന്ത്രം എത്തിച്ചിരുന്നു. തലയില് മഞ്ഞ തൊപ്പി വച്ച് എത്തിയ ഉര് വശി തെങ്ങിന്റെ മുന് പില് ആദ്യമൊന്നു പകച്ചു. എന്നാല് , ക്യാമറാമാന് വിപിന് മോഹനും സംവിധായകന് ജി. മഹാദേവനും ചേര് ന്ന് ധൈര്യം പകര് ന്നപ്പോള് അസിസ് റ്റന് റ്റുമാര് കാണിച്ച രീതിയില് പതിയെ തെങ്ങിന്റെ മുകളിലേക്ക് . ഒടുവില് തെങ്ങിന്റെ മുകളില് എത്തി തേങ്ങയുമിട്ട് തിരികെ. ഷോട്ട് ഓ.കെയെന്ന് സംവിധായകന് . അതോടെ യൂണിറ്റിലുള്ളവരുടേയും ഉര് വശിയുടെയും മുഖത്ത് നൂറുവാട്ട് ചിരി. പിന്നീട് ഫോട്ടോഗ്രാഫര് മാര് ക്കുവേണ്ടി ഒരിക്കല് കൂടി തെങ്ങില് കയറാനും ഉര് വശി തയാറായി. ജോഷി കണ്ടത്തിലും ദീപു രമണനും ചേര് ന്ന് നിര് മിക്കുന്ന സിനിമയില് കത്രീനയുടെ വീടായാണ് പി.ജെ. ജോസഫിന്റെ വീടു ചിത്രീകരിക്കുന്നത്

ഇനി ആഴ്ച്ചയില് ഒരു സിനിമ മാത്രം


മലയാള സിനിമയില് റിലീസിംഗിന് നിയന്ത്രണം വരുന്നു. നിര്മ്മാതാക്കളുടെയും വിതരണക്കാരുടെയും സംഘടനയാണ് പുതിയ തീരുമാനത്തിന് പിന്നില്. ആഴ്ച്ചയില് ഒരു സിനിമ മാത്രമേ റിലീസ് ചെയ്യാവൂ എന്നാണ് തീരുമാനം. കഴിഞ്ഞ മാസം 28 ന് വിതരണക്കാരുടെയും നിര്മ്മാതാക്കളുടെയും സംയുക്തസംഘടന കൊച്ചിയില് ചേര്ന്ന യോഗത്തിലാണ് വിവാദമായേക്കാവുന്ന പുതിയ തീരുമാനമെടുത്തത്. ഈ മാസം 14 മുതലാണ് നിയമം പ്രാബല്യത്തില് വരിക. ചെറിയ ചിത്രങ്ങള്ക്ക് മികച്ച ഇനീഷ്യല് ലഭിക്കുന്നതിന് പുതിയ നിയമം സഹായകരമാകുമെന്ന് വിതരണക്കാരുടെയും നിര്മ്മാതാക്കളുടെയും സംയുക്തസംവിധാനമായ സെല്ഫ് റെഗുലേഷന് കൗണ്സില് അറിയിച്ചു. സിനിമകളുടെ മത്സര സ്വാഭാവം ഒഴിവാക്കി സാമ്പത്തിക നേട്ടമുണ്ടാക്കുക എന്നതാണ് പുതിയ തീരുമാനത്തിന്റെ പ്രധാന ലക്ഷ്യം. വിശേഷാവസരങ്ങളില് ആഴ്ച്ചയില് മൂന്നു ചിത്രങ്ങള് വരെ റിലീസ് ചെയ്യാമെന്നും ചട്ടത്തില് പറയുന്നു. തീരുമാനം നടപ്പായാല് മാസം അഞ്ചോ അഞ്ചില് താഴെയോ റിലീസിങ് മാത്രമേ നടക്കുകയുള്ളൂ. ഈ മാസം റിലീസിങ്ങിന് തയ്യാറായിരിക്കുന്ന പത്തോളം ചിത്രങ്ങളെയും ചിത്രീകരണം പുരോഗമിക്കുന്ന നൂറോളം സിനിമകളെയും തീരുമാനം പ്രതികൂലമായി ബാധിക്കും. റിലീസിങ് മുടങ്ങിക്കിടക്കുന്ന ചിത്രങ്ങളെയും ലോ ബജറ്റ് സിനിമകളെയും തീരുമാനം ദോശകരമായി ബാധിക്കുമെന്നും പരാതിയുണ്ട്. മലയാള സിനിമയ്്ക്ക് മാത്രമേ പുതിയ തീരുമാനം ബാധകമാകൂ എന്നത് അന്യഭാഷാ സിനിമകളുടെ വന് കുത്തൊഴുക്കിനും കാരണമാകും. മലയാള സിനിമയില് വലിയ മാറ്റങ്ങള് വന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തില് ഇത്തരമൊരു തീരുമാനം വിവാദമായേക്കാനുള്ള സാധ്യതയുമുണ്ട്. ഏകദേശം മുപ്പത് കോടിയോളം രൂപ തിയേറ്ററില് നിന്ന് ചെറുതും വലുതുമായ ചിത്രങ്ങള്ക്കെല്ലാം കൂടി ലഭിച്ചിരുന്നു.

Monday, 4 June 2012

Mohanlal Run Baby Run Official Poster


വിവാഹം ഉടനെയുണ്ടാകും അനന്യ


വിവാഹം ഉറപ്പിച്ചതു മുതല് അനന്യ ഗോസിപ്പുകളിലാണ്. ആഞ്ജനേയന് എന്ന ബിസിനസ്സുകാരനെ വിവാഹം കഴിക്കാന് പോകുന്നു എന്ന വാര്ത്ത വന്നതു മുതലാണ് അനന്യയെ ഗോസിപ്പുകള് പിന്തുടരുന്നത്. ആഞ്ജനേയന്റെ പുനര് വിവാഹമാണെന്നും, അനന്യയേക്കാള് സൗന്ദര്യം കുറവാണെന്നും രീതിയിലുള്ള പ്രചരണങ്ങള് സോഷ്യല് നെറ്റ് വര്ക്കിംഗ് സൈറ്റുകളില് നിറഞ്ഞു നിന്നിരുന്നു. അനന്യയുടെ വിവാഹം നടക്കില്ലായെന്നും, ആഞ്ജനേയന്റെ വിവാഹം പുനര്വിവാഹമാണെന്ന് അറിഞ്ഞതോടു കൂടി അനന്യയുടെ വീട്ടുകാര്ക്ക് ഇതില് താല്പര്യം ഇല്ലയെന്നുമുള്ള വാര്ത്തകള് പുറത്ത് വന്നിരുന്നു. എന്നാല് ഇതെല്ലാം ശരിയല്ല എന്ന മറുപടിയാണ് അനന്യയില് നിന്നും അറിയാന് കഴിഞ്ഞത്. വീട്ടുകാര് സമ്മതിക്കാത്തതിനാല് അനന്യ ആഞ്ജനേയന്റെ കൂടെയാണ് ഇപ്പോള് താമിക്കുന്നത് എന്ന വാര്ത്തയാണ് അടുത്ത് ഉണ്ടായത്. അതിന് മറുപടിയായി അനന്യ രംഗത്ത് വന്നു. താന് ആഞ്ജനേയനൊപ്പം അല്ല താമസിക്കുന്നതെന്നും, ഈ വിവാഹത്തിന് വീട്ടുകാര്ക്ക് യാതൊരു തരത്തിലുള്ള എതിര്പ്പും ഇല്ലെന്നും, കല്യാണം ഉടന് തന്നെ ഉണ്ടാകുമെന്നും അവര് പറഞ്ഞു. തന്റെ സ്വകാര്യജീവിതത്തില് അഭിപ്രായം പറയുന്ന രീതിയാണ് ഇപ്പോള് സോഷ്യല് നെറ്റ് വര്ക്കിംഗ് സൈറ്റുകള് ചെയ്തുകൊണ്ടിരിക്കുന്നത്. ഇത്തരത്തിലുള്ള പ്രചരണങ്ങള് ആഞ്ജനേയന് ഒരുപാട് ബുദ്ധിമുട്ടുകള് ഉണ്ടാക്കി. ഒരു സെലിബ്രിറ്റി അല്ലാതിരുന്നിട്ടും, ആഞ്ജനേയന് ഇത്തരം കാര്യങ്ങള് ഉണ്ടായത് വിഷമം ഉണ്ടാക്കുന്നത് തന്നെയാണെന്നും നടി പറഞ്ഞു. മററുള്ളവരുടെ സ്വകാര്യജിവിതത്തില് ഇടപെടുന്നതല്ല സോഷ്യല്നെറ്റ് വര്ക്കിംഗ് സൈറ്റുകളുടെ ജോലി. ഇതല്ലാതെ വേറെ ഒരുപാട് നല്ല കാര്യങ്ങളാണ് സോഷ്യല്നെറ്റ് വര്ക്കിംഗ് സൈറ്റുകളിലൂടെ പുറത്ത് വരേണ്ടതെന്നും അനന്യ അഭിപ്രായപ്പെട്ടു. ഗോസിപ്പുകള്ക്ക് യാതൊരു സ്ഥാനവും തന്റെ ജീവിതത്തില് ഉണ്ടായിരുന്നില്ല. എന്നാല് ഇപ്പോള് അങ്ങനെയല്ലെന്നും, പലതരത്തിലുള്ള ഗോസിപ്പുകള് കൊണ്ട് മാനസികമായി തകര്ന്ന അവസ്ഥയിലായിരുന്നു താന് എന്നും നടി പറഞ്ഞു. തനിക്ക് പ്രശ്നങ്ങള് ഉണ്ടായപ്പോള് സിനിമാരംഗത്ത് നിന്നും ആശ്വാസവാക്കുകളുമായി ഒരുപാട് പേര് എത്തിയിരുന്നെന്നും അവര്ക്കെല്ലാം നന്ദി പറയുകയും ചെയ്യാന് അനന്യ മറന്നില്ല. സിനിമയില് വന്നു എന്ന് കരുതി തന്റെ ജിവിതത്തിന് യാതൊരു മാറ്റവും വന്നിട്ടില്ലായെന്നും, എന്നും താന് ഒരു സാധാരണക്കാരി തന്നെയാണെന്നും, അതിനാല് ഇത്തരം ഗോസിപ്പുകള് തനിക്ക് മാനസികമായ പ്രശ്നങ്ങള് ഉണ്ടക്കുകയാണ് ചെയ്തിട്ടുള്ളതെന്നും അവര് അറിയിച്ചു.

ബസില്‍ സുഖ പ്രസവം: കുഞ്ഞിനെ അമ്മ ഉപേക്ഷിച്ചു


കോട്ടയം: കെ എസ് ആര്‍ ടി സി ബസില്‍ പ്രസവിച്ച യുവതി ചോരക്കുഞ്ഞിനെ ബസില്‍ ഉപേക്ഷിച്ച് കടന്നു കളഞ്ഞു. ഇന്നു രാവിലെ 7.45ന്‌ കോട്ടയം ഡിപ്പോയിലെത്തിയ കോട്ടയം - കുമളി റൂട്ടില്‍ സര്‍വ്വീസ് നടത്തുന്ന ബസില്‍ നിന്നുമാണ്‌ ചോരക്കുഞ്ഞിനെ കണ്ടെത്തിയത്. ബസില്‍ രക്ത കറയും പൊക്കിള്‍ക്കുടിയുടെ അവശിഷ്ടങ്ങളും കണ്ടെത്തിയതോടെയാണ്‌ പ്രസവം നടന്നത് ബസില്‍ വച്ചു തന്നെയാണെന്ന നിഗമനത്തില്‍ എത്തിയത്. കുഞ്ഞിനെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. യുവതിക്കായുള്ള തെരച്ചില്‍ തുടരുന്നു. ബസില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ ഒരു മൊബൈല്‍ ഫോണ്‍ ചുറ്റിപ്പറ്റിയാണ്‌ അന്വേഷണം.

Mohanlal Open Facebook Account

http://www.facebook.com/ActorMohanlalOfficial

ജയിലില് മോഹന്ലാലും മമ്മൂട്ടിയും താരം


ജയിലില് മോഹന്ലാലും മമ്മൂട്ടിയും താരം കണ്ണൂര്: കണ്ണൂര് ജയിലില് തടവുപുള്ളികള് വരച്ച ചിത്രങ്ങളുടെ കൂട്ടത്തില് സിപിഎം നേതാക്കള് മാത്രമല്ല സിനിമാതാരങ്ങളും. ജയില് മേധാവി അലക്സാണ്ടര് ജേക്കബ് തയ്യാറാക്കിയ റിപ്പോര്ട്ടിലാണ് ഇക്കാര്യം പരാമര്ശിക്കുന്നത്. സിപിഎം നേതാക്കളുടെ ചിത്രങ്ങള്ക്കൊപ്പം മുന് പ്രധാനമന്ത്രി ഇന്ദിരാഗാന്ധി, യുപിഎ അധ്യക്ഷ സോണിയ ഗാന്ധി എന്നിവരുടെ ചിത്രങ്ങളും തടവുകാര് വരച്ചവയില് ഉള്പ്പെടുന്നു. കേരളത്തിലെ എല്ലാ ജയിലുകളിലുമായി അഞ്ഞൂറിലധികം ചുവര് ചിത്രങ്ങളുണ്ട്. ചെഗുവേരയുടെ ചിത്രമാണ് ജയില് ചുമരുകളിലിടം പിടിച്ചവയില് അധികവും. രണ്ടാം സ്ഥാനം ബോളിവുഡ് താരം ഐശ്വര്യ റായിയ്ക്കാണ്. മോഹന്ലാലും മമ്മൂട്ടിയും റിമ കല്ലിങ്കലും വരെ ജയില് ചുമരുകളില് നിറഞ്ഞു നില്ക്കുന്നു. മുദ്രാവാക്യങ്ങള്ക്ക് പുറമേ വേദപുസ്തകങ്ങളിലെ വരികളും ചുമരില് സ്ഥാനം പിടിച്ചിട്ടുണ്ട്. ആഭ്യന്തര മന്ത്രി തിരുവഞ്ചൂര് രാധാകൃഷ്ണന് ജയില് സന്ദര്ശിച്ചതോടെയാണ് തടവുപുള്ളികള് വരച്ച ചിത്രങ്ങള് വാര്ത്തകളില് നിറഞ്ഞത്. ഇതിന് പിന്നാലെ കണ്ണൂര് ജയിലിലെ ചിത്രങ്ങള് മികച്ച കലാസൃഷ്ടിയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന് അഭിപ്രായപ്പെട്ടത് വിവാദത്തിന് കൊഴുപ്പേകി. കണ്ണൂര് സെന്ട്രല് ജയിലിലെ പാര്ട്ടി നേതാക്കളുടെ ചിത്രങ്ങള് തടവുകാരുടെ കലാസൃഷ്ടിയായി കാണാന് കഴിയില്ലെന്ന് ആഭ്യന്തര മന്ത്രി തിരുവഞ്ചൂര് രാധാകൃഷ്ണന് വ്യക്തമാക്കി. ജയില് പരിഷ്കരണത്തിനു വേണ്ടി നിര്ണായക നടപടികള് ഉടന് തുടങ്ങും. എല്ലാ കാര്യത്തിലും നീതി തുല്യമായ നടപടി സ്വീകരിക്കുമെന്നും തിരുവഞ്ചൂര് പറഞ്ഞു.

പൃഥ്വി ചിത്രത്തിന് സുപ്രിയയുടെ ഇംഗ്ലീഷ്!!


തെന്നിന്ത്യയില് ഇംഗ്ലീഷ് സംസാരിയ്ക്കാന് അറിയുന്ന നടന് ആരാണെന്ന ചോദ്യത്തിന് പലതുണ്ടാവും ഉത്തരം. എന്നാല് ഒരു കാര്യം സംശയമില്ലാതെ ഉറപ്പിയ്ക്കാം. യങ് സ്റ്റാര് പൃഥ്വിരാജിന്റെ ഭാര്യ സുപ്രിയ മേനോന് ഇംഗ്ലീഷില് കാര്യമായ വിവരമുണ്ടെന്ന്. ആംഗലേയ ഭാഷയിലുള്ള സുപ്രിയയുടെ മികവ് പൃഥ്വിരാജിന് വലിയ ഹെല്പ്പ് ആയിരിക്കുകയാണത്രേ. ഒരു ഇംഗ്ലീഷ് ചാനലില് ജേണലിസ്റ്റായിരുന്ന സുപ്രിയ വിവാഹത്തിന് ശേഷം ജോലിയില് നിന്നും വിട്ടുനില്ക്കുകയാണ്. മലയാളം അത്ര പിടുത്തമില്ലാത്തതിനാല് ഇവിടെ ജോലി ചെയ്യാനും താരഭാര്യയ്ക്ക് കഴിയുന്നില്ല. എന്നാല് സുപ്രിയയുടെ ഇംഗ്ലീഷ് മികവ് ഒരുപൃഥ്വി ചിത്രത്തിന് അനുഗ്രഹമായി മാറിയിരിക്കുകയാണ്. പൃഥ്വിയെ നായകനാക്കി ഡോക്ടര് ബിജു സംവിധാനം ചെയ്ത വീട്ടിലേക്കുള്ള വഴിയുടെ ഇംഗ്ലീഷ് സബ് ടൈറ്റില് തയാറാക്കിയാണ് സുപ്രിയ തന്റെ കഴിവ് പുറത്തെടുത്തത്. ഏറ്റവും നല്ല മലയാള ചിത്രമെന്ന ദേശീയപുരസ്ക്കാരം നേടിയ വീട്ടിലേക്കുള്ള വഴി പതിനഞ്ചോളം അന്താരാഷ്ട്ര വേദികളില് പ്രദര്ശിപ്പിച്ചിരുന്നു.

ഇതു സാതാ കോള്* എല്ലാ...... സന്തോഷ് പണ്ഡിറ്


ലാല് തിരക്കഥയെഴുതുന്നു, മകനുവേണ്ടി!


ലാല് തിരക്കഥയെഴുതുന്നു, മകനുവേണ്ടി! സിദ്ദിക്കും ലാലും രണ്ട് വഴികളിലായി തങ്ങളുടെ മുന്നേറ്റം തുടരുകയാണ്. സിദ്ദിക്ക് ബോളിവുഡില് വന് വിജയം കൊയ്ത് തിളങ്ങി നില്ക്കുന്നു. ലാല് മികച്ച നടനുള്ള സംസ്ഥാന പുരസ്കാരം നേടുകയും ഹിറ്റ് ചിത്രങ്ങള് സംവിധാനം ചെയ്യുകയും സൂപ്പര് നിര്മ്മാതാവ് എന്ന പേരുനേടുകയും ചെയ്തു. ഇപ്പോള് സിദ്ദിക്ക് തന്റെ ഗുരുവായ ഫാസിലിന് ഒരു തിരക്കഥയെഴുതുകയാണ്. ലാലും മറ്റൊരാള്ക്ക് വേണ്ടി തിരക്കഥയെഴുതുന്നു എന്നതാണ് പുതിയ വാര്ത്ത. ലാല് എഴുതുന്നത് സ്വന്തം മകനുവേണ്ടിയാണ് എന്നതാണ് പ്രത്യേകത. അതേ, ലാലിന്റെ മകന് ജീന് പോള് ലാല് സംവിധായകനാകുകയാണ്. ലാലിന്റെ തിരക്കഥയില് ഒരുങ്ങുന്ന ചിത്രത്തിന് പേര് ‘ഹണിബീ’. ആസിഫ് അലി, ഫഹദ് ഫാസില്, ഭാവന എന്നിവര് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കും. ലാലും ചിത്രത്തില് ഒരു വേഷം ചെയ്യുന്നുണ്ട്. ബാബുരാജ്, വിനായകന്, ബിജു മേനോന്, മനോജ് കെ ജയന് എന്നിവരാണ് മറ്റ് അഭിനേതാക്കള്. നവംബറില് ചിത്രീകരണം ആരംഭിക്കുന്ന ഹണിബീ ഒരു കോമഡി ത്രില്ലറാണ്. നാലു കൂട്ടുകാരുടെ സൌഹൃദവും അവരുടെ ജീവിതയാത്രയില് നടക്കുന്ന ഒരു ക്രൈമും ആണ് പ്രമേയം. ലാലിന്റെ തന്നെ ഹരിഹര് നഗര് സീരീസിന്റെ ചുവടുപിടിച്ചാണ് ഈ കഥയും മുന്നേറുന്നത്. എന്തായാലും ലാലിനെപ്പോലെ ജീന് പോള് ലാലും വിജയം കണ്ടെത്തുമോ എന്ന് കാത്തിരുന്നുകാണാം.

Spirit Mohanlal Movie Images


Surya TV Film Awards 2012


Surya TV Film Awards 2012

കേരളം ആദ്യ ഡിജിറ്റല് സ്റ്റേറ്റ് ആകും: മുഖ്യമന്ത്രി


കേരളം ആദ്യ ഡിജിറ്റല് സ്റ്റേറ്റ് ആകും: മുഖ്യമന്ത്രി തിരുവനന്തപുരം കേരളത്തെ ആദ്യ സമ്പൂര്ണ ഡിജിറ്റലൈസ്ഡ് സംസ്ഥാനമാക്കുമെന്നു മുഖ്യമന്ത്രി ഉമ്മന്ചാണ്ടി. യുഡിഎഫ് സര്ക്കാരിന്റെ ഒന്നാം വാര്ഷികാഘോഷങ്ങള് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പദ്ധതിയുടെ ഭാഗമായി എല്ലാവര്ക്കും സംസ്ഥാനത്തിന്റെ ഇ-മെയില് നല്കും. യുഐഡി ആധാര് അടിസ്ഥാനമാക്കിയാണ് ഇ-മെയില് നല്കുക. സര്ക്കാര് സംബന്ധമായ എല്ലാ ഇടപാടുകളും അപേക്ഷകളും ഇ-മെയിലിലൂടെ നടത്താന് സൗകര്യം നല്കുന്ന പദ്ധതിയാണിത്. സര്ക്കാര് സര്ട്ടിഫിക്കറ്റുകള് ഓണ്ലൈനിലൂടെ ലഭ്യമാക്കുന്ന ഇ-ഡിസ്ട്രിക്ട് പദ്ധതി അടുത്ത മാര്ച്ച 31നു മുന്പ് നടപ്പിലാക്കും. സെക്രട്ടേറിയറ്റിലെ ഫയലുകളും അടുത്ത മാര്ച്ച് 31നു മുന്പ് ഡിജിറ്റലൈസ് ചെയ്യും. പൊതുജനങ്ങള്ക്ക് ഫയല് നീക്കം അറിയുന്നതിനായി ഐഡിയാസ് ഫയല് ട്രാക്കിങ് സംവിധാനവും നടപ്പിലാക്കും. 2013 ഡിസംബറിനു മുന്പ് എല്ലാ പഞ്ചായത്തുകളിലും ഒപ്റ്റിക്കല് ഫൈബര് ബ്രോഡ്ബാന്റും ഫോര് ജിയും ലഭ്യമാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ക്ഷേമ പെന്ഷനുകളും സ്കോളര്ഷിപ്പുകളും ആധാര് കാര്ഡുമായി ബന്ധിപ്പിച്ച് അടുത്ത ഏപ്രില് ഒന്നു മുതല് ബാങ്കുകള് വഴി വിതരണം ചെയ്യാനും പദ്ധതിയുണ്ട്. പൊതു മരാമത്തുവകുപ്പിലെ എസ്റ്റിമേറ്റ്, ഭരണാനുമതി, സാങ്കേതികാനുമതി, ടെന്ഡറുകള്, ബില് ,പേയ്മെന്റ് തുടങ്ങിയവ 2014 മാര്ച്ചു മുതല് ഇലട്രോണിക് സംവിധാനത്തിന് കീഴിലാക്കും. തുടര്ന്ന് എല്ലാ വകുപ്പുകളിലേക്കും പൊതു മേഖല സ്ഥാപനങ്ങളിലേക്കും ഇതു വ്യാപിപ്പിക്കും. 25ലക്ഷത്തിനു മുകളിലുള്ള എല്ലാ കരാറുകള്ക്കും ഇ-ടെന്ഡര് സമ്പ്രദായം നടപ്പിലാക്കും. കേരളത്തിന്റെ മെന്റര് സാം പിത്രോഡയുടെ നേതൃത്വത്തിലുള്ള സംഘം സംസ്ഥാനത്തിന്റെ വികസനത്തിനായി 10 ബിസിനസ് പ്ലാനുകള് ഓഗസ്റ്റോടെ അവതരിപ്പിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. കേരളത്തിനകത്തും പുറത്തും സംസ്ഥാനത്തിന്റെ വികസനത്തിനു സഹായിക്കുന്ന അന്തരീക്ഷം സൃഷ്ടിക്കാന് സര്ക്കാരിനു കഴിഞ്ഞു. കാര്യക്ഷമതയും സുതാര്യതയും അടയാളമാക്കിയ മനുഷ്യത്വവും കാരുണ്യവും മുഖമുദ്രയായുള്ള സര്ക്കാറാണിതെന്നു മുഖ്യമന്ത്രി അവകാശപ്പെട്ടു.